Categories: Kerala

സന്ന്യാസത്തെയും സമർപ്പിത ജീവിതത്തെയും വികലമായി ചിത്രീകരിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതിൽ പ്രതിഷേധമുണ്ട്; മേജർ സുപ്പീരിയേഴ്‌സ് കോൺഫറൻസ്

കേരളത്തിലുള്ള മുപ്പത്തിനാലായിരത്തോളം സന്ന്യസ്തരുടെ 274 മേജർ സുപ്പീരിയർമാരാണ് കൊച്ചിയിൽ നടന്ന യോഗത്തിൽ സംബന്ധിച്ചത്

സ്വന്തം ലേഖകൻ

കൊച്ചി: സന്ന്യാസത്തെയും സമർപ്പിത ജീവിതത്തെയും വികലമായി ചിത്രീകരിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതിൽ പ്രതിഷേധമുണ്ടെന്ന് മേജർ സുപ്പീരിയേഴ്‌സ് കോൺഫറൻസിൽ പ്രമേയം. സന്ന്യാസ ജീവിതം നയിക്കുന്നവർ അരക്ഷിതരും അസംതൃപ്തരുമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും കോൺഫറൻസ് വിലയിരുത്തുന്നു. കേരളത്തിലുള്ള മുപ്പത്തിനാലായിരത്തോളം സന്ന്യസ്തരുടെ 274 മേജർ സുപ്പീരിയർമാരാണ് കൊച്ചിയിൽ നടന്ന യോഗത്തിൽ സംബന്ധിച്ചത്. മേജർ സുപ്പീരിയേഴ്‌സ് കോൺഫറൻസിന്റെ വൈസ് പ്രസിഡന്റ് മദർ ലിറ്റിൽ ഫ്ലവറാണ് പ്രമേയം അവതരിപ്പിച്ചത്.

വർഷത്തിൽ രണ്ടുതവണ മേജർ സുപ്പീരിയേഴ്‌സ് കോൺഫറൻസ് സമ്മേളനം നടക്കാറുണ്ട്. ഇപ്രാവശ്യത്തെ കോൺഫറൻസ് സമ്മേളനം കെ.സി.ബി.സി. റിലീജിയസ് കമ്മിഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്തു.

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ‘‘സന്ന്യാസ സമൂഹങ്ങളുടെ ആഭ്യന്തര കാര്യങ്ങളുടെ നടത്തിപ്പ്‌ പൂർണമായും സന്ന്യസ്തരിൽ നിക്ഷിപ്തമാണെന്നും വൈദികരുടെയോ മെത്രാന്മാരുടെയോ അടിമകളായി സന്ന്യസ്തരെ ചിത്രീകരിക്കരുതെന്നും, വൈദികരുടെയോ മെത്രാന്മാരുടെയോ അടിമകളായി സന്ന്യസ്തരെ ചിത്രീകരിക്കുന്നത് തികച്ചും അപലപനീയവും തങ്ങളെത്തന്നെ ഇകഴ്ത്തുന്നതിന് തുല്യവുമാണെന്ന് പ്രമേയം പറയുന്നുണ്ട്. .

ഇന്ന് നടക്കുന്നത്, സന്ന്യാസവ്രതങ്ങളോടും സന്യാസനിയമങ്ങളോടും നീതിപുലർത്തി ജീവിക്കാൻ കഴിയാത്ത ചിലരുടെ വാക്കുകൾ ഏറ്റെടുത്ത് അതിനെ സാമാന്യവത്കരിക്കലാണെന്നും, സേവ് ഔർ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്.) എന്നൊരു സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ല. ഈ സംഘടനയുടെ സഹായവും സംരക്ഷണവും തങ്ങൾക്കാവശ്യമില്ല. കേരളത്തിലെ സമർപ്പിതർ, വിശിഷ്യാ സന്ന്യാസിനികൾ നിസ്സഹായരും നിരാലംബരുമാണെന്ന മുൻവിധിയോടെ അവരെ രക്ഷിക്കാനെന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഈ സംഘടന സത്യത്തിൽ, സന്ന്യാസത്തെയും സമർപ്പിതരെയും അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും സമ്മേളനം പറയുന്നു.

സമർപ്പിത ജീവിതം നയിക്കുന്നവരും മറ്റു പൗരൻമാരെപ്പോലെ രാജ്യത്തെ നിയമങ്ങൾക്കു വിധേയരാണ്. എന്നാൽ, വ്രത വാഗ്ദാനങ്ങളനുസരിച്ച് ജീവിക്കാൻ പരാജയപ്പെട്ട ചിലർ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പുരോഗമന പരിവേഷമണിഞ്ഞ് സഭയെയും സന്ന്യാസത്തെയും അധിക്ഷേപിക്കുന്ന പ്രവൃത്തിയെ ആദർശവത്‌കരിക്കുന്ന പ്രവണത സഭയ്ക്കും സമൂഹത്തിനും അപകടകരമാണെന്നും പ്രമേയം പറയുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago