
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്റെ (കെ.സി.എം.എസ്.) പ്രസിഡന്റായി ഫാ.സെബാസ്റ്റ്യൻ ജെക്കോബിയെ തിരഞ്ഞെടുത്തു. ലത്തീൻ സമുദായത്തിൽ നിന്നും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഫാ.ജെക്കോബി. മൂന്ന് വർഷമാണ് സേവന കാലാവധി.
കോട്ടപ്പുറം രൂപത വികാരി ജനറൽ, അൽമായ കമ്മീഷൻ ഡയറക്ടർ, മിനിസ്ട്രി കോഡിനേറ്റർ, ഓ.എസ്.ജെ. സഭയുടെ റോമിലെ വികാർ ജനറൽ, റോമിലെ ഓ.എസ്.ജെ. ഇന്റെർനാഷണൽ സ്പിരിച്വലിറ്റി സെന്റെർ പ്രസിഡന്റ്, റോമിലെ ഓ.എസ്.ജെ. ജനറൽ ഹൗസിന്റെ സുപ്പീരിയർ, കെ.ആർ.എൽ.സി.ബി.സി, വി.എസ്.സി.ആർ. കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി വൊക്കേഷനൽ കമ്മീഷൻ ജോയിൻറ് സെക്രട്ടറി, കോട്ടപ്പുറം രൂപതാ ആലോചന സമിതി അംഗം തുടങ്ങി ഒട്ടനവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിലെ പ്രാഥമിക വൈദിക പരിശീലനത്തിനുശേഷം ആലുവാ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദം നേടുകയും, റോമിലെ ഉർബാനിയാന സർവ്വകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഫാ. ജക്കോബി 1986 ഒക്ടോബർ അഞ്ചിന് റോമിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ് ഇടവകയിൽ പരേതരായ ജോസഫ് ജക്കോബിയുടെയും, ക്ലാര ജക്കോബിയുടെയും മകനാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.