
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്റെ (കെ.സി.എം.എസ്.) പ്രസിഡന്റായി ഫാ.സെബാസ്റ്റ്യൻ ജെക്കോബിയെ തിരഞ്ഞെടുത്തു. ലത്തീൻ സമുദായത്തിൽ നിന്നും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഫാ.ജെക്കോബി. മൂന്ന് വർഷമാണ് സേവന കാലാവധി.
കോട്ടപ്പുറം രൂപത വികാരി ജനറൽ, അൽമായ കമ്മീഷൻ ഡയറക്ടർ, മിനിസ്ട്രി കോഡിനേറ്റർ, ഓ.എസ്.ജെ. സഭയുടെ റോമിലെ വികാർ ജനറൽ, റോമിലെ ഓ.എസ്.ജെ. ഇന്റെർനാഷണൽ സ്പിരിച്വലിറ്റി സെന്റെർ പ്രസിഡന്റ്, റോമിലെ ഓ.എസ്.ജെ. ജനറൽ ഹൗസിന്റെ സുപ്പീരിയർ, കെ.ആർ.എൽ.സി.ബി.സി, വി.എസ്.സി.ആർ. കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി വൊക്കേഷനൽ കമ്മീഷൻ ജോയിൻറ് സെക്രട്ടറി, കോട്ടപ്പുറം രൂപതാ ആലോചന സമിതി അംഗം തുടങ്ങി ഒട്ടനവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിലെ പ്രാഥമിക വൈദിക പരിശീലനത്തിനുശേഷം ആലുവാ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദം നേടുകയും, റോമിലെ ഉർബാനിയാന സർവ്വകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഫാ. ജക്കോബി 1986 ഒക്ടോബർ അഞ്ചിന് റോമിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ് ഇടവകയിൽ പരേതരായ ജോസഫ് ജക്കോബിയുടെയും, ക്ലാര ജക്കോബിയുടെയും മകനാണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.