സന്തോഷം വിശുദ്ധിയുടെ അടയാളം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി
ജോസ് മാർട്ടിൻ
ഭരണങ്ങാനം: സന്തോഷം വിശുദ്ധിയുടെ അടയാളമാണെന്ന് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടനത്തിന്റെ എട്ടാം ദിവസമായ ഇന്നലെ ദിവ്യബലിയർപ്പിക്കുകയായിരുന്നു ബിഷപ്പ്. വിശുദ്ധ അൽഫോൻസയും വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധിയിലുള്ള സന്തോഷം അന്വേഷിച്ചവരായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.
പോപ്പ് ഫ്രാൻസിസ് പറയുന്നത്: ജീവിതത്തിൽ ആനന്ദിക്കുക, സന്തോഷിക്കുക എന്നാണ്. അപ്പോൾ ജീവിത ക്ലേശങ്ങളിൽ സ്നേഹമുണ്ടെങ്കിൽ മാത്രമേ ആനന്ദം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് സാരം.
അതുപോലെ, ക്രിസ്തുവിനെ സ്നേഹിക്കുന്നവന്
സഹനം അർത്ഥവത്താക്കണമെങ്കിൽ ദൈവത്തിന്റെ കരം കാണാൻ, ദൈവത്തിന്റെ സ്പർശനം അനുഭവിക്കാൻ കഴിയണം. അപ്പോൾ ക്രിസ്തുവിനെ സ്നേഹിക്കുന്നവന് ജീവിതം അർത്ഥവത്തായി മാറും. ഇതാണ് വിശുദ്ധ അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ്, “ഈശോക്ക് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് സഹനങ്ങളെ നേരിടാൻ വിശുദ്ധ അൽഫോൻസായ്ക്കും, വിശുദ്ധ കൊച്ചുത്രേസ്യയ്ക്കും കഴിഞ്ഞതെന്ന് ഓർമ്മിപ്പിച്ചു.
ചുരുക്കത്തിൽ, പൗലോസാപ്പൊസ്തലൻ പറയുന്നതുപോലെ, ഞാൻ നന്നായി പൊരുതി എന്റെ ഓട്ടം പൂർത്തിയാക്കി, നീതിയുടെ ന്യായാധിപനായ കർത്താവ് മഹത്വത്തിന്റെ കിരീടം എന്നെ അണിയിക്കും. അതുപോലെ, വിശുദ്ധ അൽഫോൻസാമ്മ വിശുദ്ധിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു മഹത്വത്തിന്റെ കിരീടം വാങ്ങാൻ.
അർത്ഥമില്ലാത്ത ജീവിതമല്ലേ എന്ന് തോന്നുമ്പോൾ, സഹനത്തിന്റെ ജീവിതം കടന്നു പോയവർ നമുക്ക് നൽകുന്ന വലിയൊരു പാഠമുണ്ട്, ക്രിസ്തുവിന്റെ സ്നേഹത്തോട് നമ്മുടെ ക്ലേശങ്ങളെ ചേർത്തു വയ്ക്കുക, അങ്ങനെ നമുക്ക് സഹനങ്ങളെ രക്ഷാകരമാക്കി മാറ്റുവാൻ സാധിക്കും. ഇതാണ് വിശുദ്ധ അൽഫോൻസാമ്മ നൽകുന്ന സന്ദേശവും.
യേശുവിന്റെ സഹനങ്ങൾ എനിക്കുവേണ്ടി മാത്രമായിരുന്നു എന്ന് നമുക്ക് ഓരോരുത്തർക്കും പറയാൻ സാധിക്കണം. അങ്ങനെ, സഹനത്തെ മഹത്വമുള്ളതാക്കി മാറ്റണമെന്ന് ബിഷപ്പ് തീർഥാടകരോട് ആഹ്വാനം ചെയ്തു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.