അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്മസ് കഴിഞ്ഞ് പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ സഞ്ചരിക്കുന്ന മധുരവണ്ടിയുമായി മുളളുവിള സെന്റ് ജോസഫ് എല്‍പിഎ സ്കൂള്‍. കോവിഡ് കാലത്ത് വീട്ടിനുളളില്‍ മാത്രം കഴിയേണ്ടി വന്ന കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായൊരു ക്രിസ്മസ് നവവത്സരാനുഭവം പങ്കുവെയ്ക്കുകയായിരുന്നു അധ്യാപകരുടെയും രക്ഷകർതൃ സംഘടനയുടെയും ലക്ഷ്യം.
മുളളുവിള സ്കൂള്‍ ആങ്കണത്തില്‍ നിന്ന് ജീവിക്കുന്ന പുല്‍ക്കൂടിന്റെയും ക്രിസ്മസ് പാപ്പമാരുടെയും അകമ്പടിയോടെയാണ് മധുരവണ്ടി യാത്ര തിരിച്ചത്. സ്കൂള്‍ പരിധിയിലെ 6 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തിയാണ് മധുരവണ്ടി മടങ്ങിയത്. മധുരവണ്ടിയില്‍ കേക്കുകളും മിഠായികളും അധ്യാപകര്‍ ക്രമീകരിച്ചിരുന്നു. മധുരവണ്ടിയുടെ പുറകില്‍ സൈക്കിളുകളില്‍ കുഞ്ഞ് സാന്താക്ലോസുകളും അണിനിരന്നിരുന്നു. കൂടൊതെ വാദ്യമേളങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ മത്സരങ്ങളിലൂടെ വിജയികളായ കുട്ടികള്‍ക്ക് മധുരവണ്ടിക്കൊപ്പം കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും അവസരം ലഭിച്ചു. കൂടാതെ വ്യത്യസ്ത ഇടങ്ങളില്‍ ലക്കി ടിപ്പ് ക്രമീകരിച്ച് കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
നെയ്യാറ്റിന്‍കര ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അയ്യപ്പനും, സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ ഫാ.ക്രിസ്റ്റിനും ചേർന്ന് മധുരവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗ്ലോറി പിഎം, അധ്യപാകരായ വിദ്യ വിനോദ്, ബെന്‍ റെജി, പിടിഎ പ്രസിഡന്‍റ് റോസ് സുന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലോക്ഡൗണ്‍ കാലത്ത് വായന വളര്‍ത്തനായി വിവിധതരം പുസ്തകങ്ങള്‍ “പുസ്തക വണ്ടി” എന്ന പേരില്‍ ഓട്ടോറിഷയിൽ എത്തിച്ചും സെന്റ് ജോസഫ് സ്കൂള്‍ മാതൃകയായിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.