സ്വന്തം ലേഖകൻ
എറണാകുളം: വിയന്നയിൽ ‘ചർച്ച് കോറൽ കണ്ടക്റ്റിംഗ്’ പഠിക്കുന്ന ജാക്സൺ സേവ്യർ സംഗീത സംവിധാനം നിർവഹിച്ച ‘ദൈവമേ നന്ദിയോടെ…’ എന്ന ഗാനം ദേവാലയ സംഗീത രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുന്നു. സംഗീത ഉപകരണങ്ങൾ കൊണ്ട് ബഹളമയമായ ഭക്തിഗാന ശ്രേണിയിൽ നിന്ന് തീർത്തും വ്യത്യസ്തമായിട്ടാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആദ്യാവസാനം നിറയുന്ന ഭക്തിമയമാണ് ഇതിന്റെ പ്രത്യേകത.
പരമാവധി സംഗീത ഉപകരണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഫാ.ജാക്സൺ സേവ്യർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വയലിൻ പാർട്സുകൾ വായിക്കുന്നതിനു പകരം അത് കൂട്ടമായി ആലപിച്ചിരിക്കുകയാണ്. സമൂഹമായുള്ള ഗാനാലാപനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഗാനം ദേവാലയ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. ദേവാലയങ്ങളിലെ ഗാനാലാപന ഗ്രൂപ്പുകളെ മുൻനിർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനം ഒറ്റക്ക് പാടിയാൽ ഇതിന്റെ ചൈതന്യം ചോർന്നു പോകുമെന്ന് ഫാ.ജാക്സൺ സേവ്യർ പറയുന്നു.
ആരാധനക്രമത്തിൽ സംഗീതത്തിന് പ്രാധാന്യം നൽകുന്നത് തന്നെയും ദൈവജനത്തിന്റെ പ്രാർത്ഥനയിൽ അവർക്ക് അത് സഹായകമാകണം എന്ന അർത്ഥത്തിലാണ്. വളരെ സാധാരണക്കാർക്കും പാടുവാൻ സാധിക്കുന്ന ഈണത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൽ അനുപല്ലവികൾ ധ്യാനാത്മകമായി ശ്രവിച്ച ശേഷം കോറസ്സായി പാടുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
പ്രിൻസ് ജോസഫ് ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടെസ്സ ചാവറയാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.