
വോക്സ് സൈബര്‍ ഡെസ്ക്
തിരുവനന്തപുരം: വൈദീകരുടെ പേരില്‍ ഫെയ്ക്ക് ഐഡികള്‍ രൂപീകരിച്ച ശേഷം പെണ്‍കുട്ടികള്‍ക്ക് സന്ദേശം അയക്കുന്ന സംഘം സജീവമാവുന്നു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖല കേന്ദ്രീകരിച്ചും, മലബാര്‍ മേഖല കേന്ദ്രീകരിച്ചുമാണ് സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാവുന്നത്.
വൈദീകരുടെ പേരില്‍ അകൗണ്ടുകള്‍ ക്രീയേറ്റ് ചെയ്യുക മാത്രമല്ല, അവരുടെ ചിത്രങ്ങളുള്‍പ്പെടെ അപ്ലോഡ് ചെയ്ത് വിശ്വസിപ്പിക്കുന്ന രീതിയിലാണു സംഘം പ്രവര്‍ത്തിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഡി ആക്ടിവേറ്റ് അയിരിക്കുന്ന അകൗണ്ടുകള്‍ രാത്രിയില്‍ സജീവമാവുകയും പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് മെസഞ്ചറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുകയുമാണ് രീതി.
കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മെസേജ് ലഭിച്ച പെണ്‍കുട്ടി വൈദികനെ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് ഫെക്ക് ഐഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അറിയിന്നത്. വൈദികന്‍ ഉടന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെരുങ്ങുകയാണ്. 4 മാസം മുമ്പ് കാത്തലിക് വോക്സ് ഇത്തരത്തില്‍ വൈദികരെയും സന്യസ്തരെയും ഇരകളാക്കി കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കരുതിയിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് ലേഖനം എഴുതിയിരുന്നു. 2 മാസം മുമ്പ് കൊച്ചിയിലും മലബാറിലും ഇതേ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയിലെ സംഭവം അന്വേഷിച്ച സൈബര്‍ സംഘം പക്ഷെ വൈദകന്റെ പേരില്‍ ക്രിയേറ്റ് ചെയ്യ്തിരിക്കുന്ന ഐഡി വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ സംഭവം കേരളത്തില്‍ നിന്ന് തന്നെയാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നാണ് നിഗമനം.
വൈദികരെയും സന്യസ്തരെയും ക്രിസ്ത്യന്‍ മാധ്യമങ്ങളെയും സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കുന്ന വലിയൊരു സംഘം കേരളത്തില്‍ തന്നെ ശക്തി പ്രാപിച്ച് വരുന്നതിന്റെ തെളിവാണ് ഇതെന്നാണ് സൂചന.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.