
ജോസ് മാർട്ടിൻ
വിശുദ്ധ കുർബാനയിൽ ദൈവജനത്തിന്റെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് വിശ്വാസികളുടെ പ്രാർത്ഥന. പലപ്പോഴും തങ്ങളുടെ ഭാഷാ മികവ് തെളിയിക്കാനുള്ള വേദിയായി മാറിപോകുന്നുണ്ട് ഈ പ്രാർത്ഥനകൾ. സാധാരണ വിശ്വാസികൾക്ക് ഉൾകൊള്ളാനും, മനസ്സിലാക്കാനും സാധിക്കാത്ത കഠിനമായ പദപ്രയോഗങ്ങൾ കൊണ്ട് ആലങ്കാരിക മികവോടെയാണ് പലരും വിശ്വാസികളുടെ പ്രാർത്ഥന ചൊല്ലുന്നത്.
എന്താണ് വിശ്വാസികളുടെ പ്രാർത്ഥന
ആദിമ സഭയിൽ വളരെ സജീവമായി ചൊല്ലിയിരുന്ന പ്രാർത്ഥനയാണ് വിശ്വാസികളുടെ പ്രാർത്ഥന (Prayer of the Faithful /Universal Prayer). മധ്യശതകങ്ങളിൽ ദിവ്യബലിയിൽ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞപ്പോൾ വിശ്വാസികളുടെ പ്രാർത്ഥനയും ഇല്ലാതായി. ആരാധനക്രമത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പരിഷ്കരണത്തിൽ വിശ്വാസികളുടെ പ്രാർത്ഥന പുന:സ്ഥാപിച്ചു. ‘സുവിശേഷ വായനയ്ക്കും, പ്രസംഗത്തിനും ശേഷം ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും വിശ്വാസികളുടെ പ്രാർത്ഥന ഉൾപ്പെടുത്തണം’ എന്ന് നിർദേശിക്കുന്നു (ദിവ്യപൂജ പൊതുനിർദേശം നമ്പർ 69).
ആരോടാണ് പ്രാർത്ഥിക്കേണ്ടത്?
ക്രിസ്തുവിനോടോ, പിതാവിനോടോ ആണ് പ്രാർത്ഥിക്കേണ്ടത്. മാതാവിന്റെയോ, വിശുദ്ധരുടെയോ മാധ്യസ്ഥം വിശ്വാസികളുടെ പ്രാർത്ഥനയിൽ ഉപയോഗിക്കുന്നില്ല.
അഞ്ച് അപേക്ഷകളാണ് പൊതുവെ നിർദ്ദേശിച്ചിട്ടുള്ളത്: നിയോഗങ്ങളുടെ ക്രമം
1. തിരുസഭയുടെ ആവശ്യങ്ങൾക്കുവേണ്ടി
2. ഭരണാധികാരികൾക്കും ലോക രക്ഷയ്ക്കും വേണ്ടി
3. ഏതെങ്കിലും വിധത്തിൽ വിഷമം അനുഭവിക്കുന്നവർക്ക് വേണ്ടി
4. വിശ്വാസ സമൂഹത്തിന് വേണ്ടി
5. രൂപതാധ്യക്ഷനു വേണ്ടി
സമർപ്പിക്കുന്ന നിയോഗങ്ങൾ വിവേകപൂർവകമായും, സംക്ഷിപ്തമായും എഴുതപ്പെട്ടവയും, എല്ലാവരുടെയും പ്രാർത്ഥന പ്രകടിപ്പിക്കുന്നതും ആയിരിക്കണം (ദിവ്യപൂജ പൊതു നിർദേശം, നമ്പർ 70, 71).
വിശ്വാസികളുടെ പ്രാർത്ഥന എപ്രകാരം നടത്തണം
പുരോഹിതൻ തന്റെ സ്ഥാനത്തുനിന്നു കൊണ്ടോ, വചന പീഠത്തിൽ നിന്നുകൊണ്ടോ ഈ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
ദൈവജനത്തിന്റെ പ്രതിനിധി പുരോഹിതൻ അൾത്താര നോക്കിനിൽക്കുമ്പോൾ ഇടതുവശത്തുള്ള പീഠത്തിൽ നിന്നുകൊണ്ട് അപേക്ഷകൾ ഉച്ചരിക്കുന്നു. ദൈവജനം ഓരോ അപേക്ഷകളുടെയും അവസാനം, ‘കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ’ പ്രത്യുത്തരിച്ചുകൊണ്ട് ഈ അപേക്ഷകളിൽ പങ്കുകൊള്ളുന്നു. അപേക്ഷകളുടെ അവസാനം വൈദികൻ കൈകൾ വിരിച്ച് സമാപന പ്രാർത്ഥന ചൊല്ലുന്നു. അപ്പോൾ ജനങ്ങൾ ‘ആമേൻ’ എന്ന് പ്രത്യുത്തരിക്കുന്നതോടെ വിശ്വാസികളുടെ പ്രാർത്ഥനകൾ അവസാനിക്കുന്നു (ദിവ്യബലിയുടെ പൊതു നിർദേശം നമ്പർ 138)
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.
View Comments
ഹായ് ഓട്ടോ ഡ്രൈവേഴ്സ് നേതൃത്വം നൽകുന്ന ഒരു കുർബാനക്കുള്ള ആമുഖം, വിശ്വാസികളുടെ പ്രാർത്ഥന എന്നിവയുടെ ഒരു മോഡൽ ഇട്ടു തരുമോ pls അത്യാവശ്യം ആണ്