
അനുദിന മന്നാ
യാക്കോ:- 5: 1-6
മാർക്കോ :- 9: 41 -50
“വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവന് കൂടുതൽ നല്ലത്, ഒരു വലിയ തിരിക്കല്ല് കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.”
വിശ്വാസത്തിൻറെ മഹത്വം എത്രമാത്രമുണ്ടെന്ന് ക്രിസ്തുനാഥൻ ഈ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുകയാണ്. ഒരു വിശ്വാസിക്ക് ഇടർച്ച വരുത്തിയാൽ കിട്ടുന്ന ശിക്ഷയിൽനിന്നും വിശ്വാസത്തിന്റെ മഹത്വം എത്രമാത്രമുണ്ടെന്നു തിരിച്ചറിയാവുന്നതാണ്. വിശ്വസിക്കുന്നവന് ഇടർച്ച കൊടുക്കാൻ ഒരു കാരണവശാലും തയ്യാറാകരുതെന്ന ഒരു ബോധ്യപ്പെടുത്തലാണ് ക്രിസ്തുനാഥന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്. വിശ്വസിക്കുന്ന ഒരുവന് ഇടർച്ച വരുത്തുന്ന ആരായാലും വലിയ തിരികല്ലു അവന്റെ കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. വലിയവനെന്നോ, ചെറിയവനെന്നോ, ആണെന്നോ, പെണ്ണെന്നോ, നേതാവെന്നോ, അനുയായിയെന്നോ വേർതിരിവില്ലാതെ നൽകുന്ന ശിക്ഷ. പാപത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ളതും പക്ഷാഭേതമില്ലാത്തതുമായ ശിക്ഷയിൽനിന്നും വിശ്വാസിയ്ക്കുന്നവന്റെ മഹത്വം എത്രമാത്രമുണ്ടെന്ന് ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്.
സ്നേഹമുള്ളവരെ വരികൾക്കിടയിലൂടെ നോക്കികാണുമ്പോൾ കർത്താവിന്റെ ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം, സഹോദരൻറെ വിശ്വാസത്തിന് ഇടർച്ച കൊടുക്കാതെ, നമ്മുടെയും സഹോദരങ്ങളുടെയും വിശ്വാസം സംരക്ഷിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം.
ഏതൊരു പൈശാചിക ബന്ധനങ്ങൾക്കും വിട്ടുകൊടുക്കാതെയും, ഏതൊരു പ്രശ്നത്തിലും തളരാതെയും നമ്മുടെ വിശ്വാസം സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നമ്മുടെ സഹോദരങ്ങളുടെ വിശ്വാസം മനസ്സിലാക്കാനും അവരുടെ വിശ്വാസത്തിന് സംരക്ഷണം നൽകുവാനും സാധിക്കുകയുള്ളു. ആയതിനാൽ നമുക്ക് ദൈവത്തിലുള്ള വിശ്വാസം എത്രമാത്രമുണ്ടെന്ന് തിരിച്ചറിയുകയും, സഹോദരങ്ങളുടെ വിശ്വാസത്തിനു ഇടർച്ച കൊടുക്കാതെയും ജീവിക്കുവാനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനിധിയായ ദൈവമേ, നമ്മുടെ സ്വാർത്ഥതാല്പര്യത്താൽ അങ്ങിലുള്ള നമ്മുടെ വിശ്വാസത്തിന് കുറവു വരുത്താതെയും, സഹോദരങ്ങളുടെ വിശ്വാസത്തിനു ഇടർച്ച കൊടുക്കാതെയും അങ്ങിൽ മാത്രം വിശ്വസിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.