
ന്യൂയോർക്ക്: ബെഞ്ചമിൻ എ. ബോട്ട്കിന്‍ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാ. ജോസഫ് ജെ. പാലക്കലിനെ ക്ഷണിച്ചു. മെയ് 31-ന് ഉച്ചയ്ക്ക് 12-നു വൈറ്റ്ഓൾ പവലിയോൺ (ജെഫേഴ്‌സണ്‍ ബില്‍ഡിംഗ്, 101 ഇൻഡിപെന്‍ഡൻസ് അവന്യൂ) വച്ചു നടത്തപ്പെടുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
തദവസരത്തി ഫാ. പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും.
ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അധ്യക്ഷനുമായ ഫാ. പാലക്കലിന്റെ നീണ്ട വർഷങ്ങളുടെ സംഗീതചര്യയുടെ അവിസ്മരണീയമായ മുഹൂർത്തമാകുമിത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഓറിയന്റെൽ ഇൻസ്റ്റിറ്റ്യൂട്ട് സീറോ മലബാർ സഭയുടെ സുറിയാനി കീർത്തന ശാഖയെപ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാർ സഭയില്‍പ്പെട്ട സി.എം.ഐ. വൈദീകൻ, സംഗീത ലോകത്ത് ആരും കടന്നു ചെല്ലാത്ത മേഖലയിലാണ് തപസു തുടങ്ങിയത്.
ന്യൂയോർക്കിലെ ഹണ്ടർ കോളജിൽ നിന്നുമാണ് സംഗീതത്തിൽ മാസ്റ്റർ ബിരുദം നേടിയത്. അതി പ്രാചീനമായ കാൽദിയൻ സംഗീത ശാഖയെക്കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.
ഹിന്ദി, സംസ്‌കൃതം, മലയാളം, തുടങ്ങിയ വിവിധ ഭാഷകളിൽ നാല്‍പ്പതിലേറെ ആൽബങ്ങൾ അച്ചന്റേതായുണ്ട്.
റിപ്പോർട്ട്: കോരസൺ
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.