സ്വന്തം ലേഖകൻ
കോട്ടയം: അനുദിനം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ യാതൊരുവിധ വിലക്കുകളുമില്ലാതെ പങ്കെടുത്ത നാളുകളില്‍ നാം അവയുടെ മഹത്വം തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ കോവിഡും ലോക്ക്ഡൗണും മൂലം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയും, ബലിയര്‍പ്പണങ്ങള്‍ നിലച്ചുപോകുകയും ചെയ്തിരിക്കുന്ന ഈ കാലത്ത് നാം അവയുടെ വിലയും മഹത്വവും തിരിച്ചറിയുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ സാഹചര്യം കൊണ്ടോ നമ്മുടെയൊക്കെ ഉള്ളില്‍ നിന്ന് നഷ്ടമായിരിക്കുന്ന വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹത്തെ തിരിച്ചുപിടിക്കാനും, ആഴമായ ബന്ധത്തിലേക്ക് വളരാനും സഹായിക്കുന്ന മനോഹരമായ ഒരു ഭക്തിഗാനമാണ് “ജീവന്റെ നീര്‍ച്ചാലൊരുക്കി”.
വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും എസ്.തോമസിന്റേതാണ്. സോണി ഇരിങ്ങാലക്കുടയാണ് ഗായകന്‍. ഈ ഗാനം കേട്ടാല്‍ നാം ഒരിക്കലും വിശുദ്ധ കുര്‍ബാന മുടക്കില്ല എന്നാണ് ഗാനത്തിന്റെ പിന്നണിക്കാര്‍ അവകാശപ്പെടുന്നത്. അത് ശരിയാണെന്ന് ഗാനത്തിലൂടെ ഒരുവട്ടമെങ്കിലും കടന്നുപോയിട്ടുള്ളവര്‍ തിരിച്ചറിയുന്നുമുണ്ട്.
നിത്യതയോട് നമ്മെ ചേര്‍ക്കാനും ജീവനുണ്ടാകാനും, സമൃദ്ധമായി അതുണ്ടാകുവാനും, എന്നും ബലിയോട് ചേര്‍ന്നുനിൽക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ഗാനമാണ് “ജീവന്റെ നീര്‍ച്ചാലൊരുക്കി”. കാന്‍ഡില്‍സ് ബാന്‍ഡിലൂടെ Holy Beats Candles Band യൂട്യൂബ് ചാനലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.