
അനില്‍ ജോസഫ്
ലാഹോര്‍ : വിശുദ്ധ പദവിയിലേക്ക് നടന്നടുക്കുന്ന പാക്കിസ്ഥാനിലെ ആദ്യ ദൈവദാസന്‍
ആകാഷ് ബഷീറിന്‍റെ നാമകരണ നടപടികള്‍ക്ക് പാകിസ്ഥാനിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ തുടക്കമായി.
2015 ല്‍ ഒരു ചാവേര്‍ ബോംബുമായി പള്ളിയില്‍ പ്രവേശിക്കുന്നത് തടയുന്നതിനിടെയായിരുന്നു ആകാശ് ബഷീറിന്‍റെ ദാരുണ അന്ത്യം.
ചൊവ്വാഴ്ച ലാഹോറിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്ന കാനോനിക ചടങ്ങില്‍, ലാഹോറിലെ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ആകാശ് ബഷീറിനെ വാഴ്ത്തപ്പെട്ടവനാക്കാനുള്ള നാമനിര്‍ദ്ദേശം ഔദ്യോഗികമായി സ്വീകരിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം ആറ് പാക് ബിഷപ്പുമാരും ചടങ്ങില്‍ പങ്കെടുത്തു.
മൂന്ന് വൈദികരുടെ ഉള്‍പ്പെടെ അതിരൂപത ട്രൈബ്യൂണലും ബിഷപ്പ് ഡെലിഗേറ്റും ജൂഡിഷ്യല്‍വികാരിയും നോട്ടറിയും സത്യപ്രതിജ്ഞ ചെയ്തു ചുമതല സ്വീകരിച്ചു. തുടര്‍ന്ന് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ആകാശ് ഉള്‍പ്പെടെയുളളവരുടെ സ്മരണ പുതുക്കി.
ലാഹോറിലെ സെന്‍റ് ജോണ്‍സ് കാത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ചാവേറിനെ തടയുമ്പോഴാണ് ആകാശ് ബഷീര്‍ കൊല്ലപ്പെടുന്നത്. അന്നു തന്നെ തൊട്ടടുത്ത
പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചടങ്ങുകളില്‍ ആശിഷ് ബഷീറിന്‍റെ കുടുംബാഗങ്ങളും പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.