Categories: Kerala

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമീപനം നീതിപൂര്‍വ്വകമല്ല; കെ.ആർ.എൽ.സി.ബി.സി.

നവംബര്‍ 26, 27 തീയതികളില്‍ നടന്ന സംഭവങ്ങളിൽ ദുരൂഹത നിലനില്ക്കുന്നതിനാല്‍ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം; ബിഷപ് ജോസഫ് കരിയിൽ

ജോസ് മാർട്ടിൻ

കൊച്ചി: തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമീപനവും നിലപാടുകളും നീതിപൂര്‍വ്വകമല്ലായിരുന്നുവെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസ്താവന. ജീവല്‍ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തീരവാസികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാതെയും, അംഗീകരിക്കാതെയും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും കെ.ആർ.എൽ.സി.ബി.സി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തോളം മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയാരഹിതമായിട്ടാണ് പെരുമാറിയതെന്നും നവംബര്‍ 26, 27 തീയതികളില്‍ നടന്ന ഹിതകരമല്ലാത്ത സംഭവങ്ങളെയും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നതിനാല്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് അന്വേഷണത്തിന് വിധേയമാക്കുകയും സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യണമെന്ന് മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിലും സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോയുടെ പേരിലും സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസിന്റെ പേരിലും നീതീകരിക്കാനാവാത്തവിധം നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും സംഭവ ദിവസം ആ സ്ഥലത്ത് സന്നിഹിതര്‍ പോലുമല്ലാതിരുന്ന മെത്രാന്മാരുടെയും, വൈദികരുടെയും, മത്സ്യത്തൊഴിലാളികളുടെയും പേരില്‍ ചുമത്തിയിട്ടുള്ള കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന അധികാരത്തിന്റെയും മറ്റു സംവിധാനങ്ങളുടെയും ദുരുപയോഗം ഈ സംഭവങ്ങളിലും കാണാന്‍ കഴിയുന്നുണ്ടെന്നും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

7 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

7 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago