
ജോസ് മാർട്ടിൻ
ആലപ്പുഴ: ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന്റെ രസതന്ത്ര വിഭാഗത്തിലെ നവീകരിച്ച അത്യന്താധുനിക ഉപകരണങ്ങളോട് കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി ഡിസിപ്ലിനറി ബിരുദാനന്തര ബിരുദ ഗവേഷണ, പരീക്ഷണശാല ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ ഉൽഘാടനം ചെയ്തു.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സ്പെക്ട്രോ ഫോട്ടോമീറ്റർ, ഫ്ലോറിമീറ്റർ, ഇലക്ട്രോ കെമിക്കൽ വർക്ക് സ്റ്റേഷൻ, ബഹുവിധ വിവിധോദേശ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും അടങ്ങുന്ന പരീക്ഷണശാല നാടിന് സമർപ്പിക്കപ്പെട്ടതോടെ ഊർജ്ജ ഗവേഷണമേഖലയ്ക്ക് കരുത്തുപകരുന്ന പഠന ഗവേഷണ മേഖലയ്ക്ക് സെന്റ് മൈക്കിൾസ് കോളേജ് പുതിയ വാദായനങ്ങൾ തുറന്നിടുയാണ്. മാനേജർ ഫാ.നെൽസൺ തൈപറമ്പിൽ, പ്രിൻസിപ്പൽ ഡോ.സിന്ധു എസ്. നായർ, വൈസ് പ്രിൻസിപ്പൽ ഡോ.ആന്റണി ക്യര്യക്കോസ്, രസതന്ത്രവിഭാഗം മേധാവി ഡോ.മനോജ് പി., ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് സാജൻ കെ.പി., ഫെഡറൽ ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ വിഷ്ണു കുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന തീരദേശ ജനതക്കായി ദീർഘദർശി ആയിരുന്ന ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാൻ ഡോ.മൈക്കിൾ ആറാട്ട്കുളം പിതാവ് 1967-ൽ സ്ഥാപിച്ച സെന്റ് മൈക്കിൾസ് കോളേജിൽ ഇന്ന് ബിരുദാനന്തര ബിരുദം ഉൾപ്പെടെ നിരവധി കോഴ്സ്കൾ ചെയ്യാൻ അവസരം ഒരുക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.