മത്തായി 13 : 44-46
ജെറമിയ 15,10.16-21
“സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം… സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം”.
സ്നേഹമുള്ളവരെ ക്രിസ്തു നമ്മോട് ഇന്ന് ആധികാരികമായി പറയുന്നത് ‘സ്വർഗ്ഗരാജ്യത്തെപറ്റിയാണ്, സ്വർഗ്ഗരാജ്യം കണ്ടെത്തിക്കഴിഞ്ഞാൽ ഒരുവനിൽ സംഭവിക്കുന്ന വലിയ മാറ്റത്തെപ്പറ്റിയാണ്’. സ്വർഗ്ഗരാജ്യ അനുഭവം ഒരിക്കൽ ലഭ്യമായവൻ എന്തുവിലകൊടുത്തും അത് സ്വന്തമാക്കാൻ ശ്രമിക്കികയേ ഉള്ളു എന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു.
സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാൻ, ഉപോൽഫലകങ്ങളായുള്ള രണ്ട് ഉദാഹരണങ്ങൾ ക്രിസ്തു അവതരിപ്പിക്കുന്നു. ഒന്ന് : വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിപോലെ, രണ്ട് : നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിയെപ്പോലെ. അതുകൊണ്ട് തന്നെ ക്രിസ്തു പറയുന്നത്, അത് കണ്ടെത്തുന്നവന്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നുവെന്നാണ്. ഈ രണ്ടു സംഭവങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില പ്രവർത്തികൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു.
ഒന്നാമതായി, അന്വേഷണത്തിനുള്ള അല്ലെങ്കിൽ തിരച്ചിലിനുള്ള ആഗ്രഹം. രണ്ടാമതായി, കണ്ടെത്തിയത് വിലപിടിപ്പുള്ളതാണോ എന്ന് തിരിച്ചറിയുവാനുള്ള വിവേകം. മൂന്നാമതായി, അത് സ്വന്തമാക്കാനുള്ള പ്രവർത്തനം. ഈ മൂന്ന് കാര്യങ്ങളും നമ്മുടെ അനുദിന ജീവിതത്തിൽ സംഭവിക്കേണ്ടവയാണ്. ആത്യന്തികമായി നമ്മുടെ ജീവിത ലക്ഷ്യവും ഇത്തരത്തിലുള്ള ഒരന്വേഷണവും, കണ്ടെത്തലും, സ്വന്തമാക്കലും ആണെന്ന് സാരം.
സർവ്വതും വിട്ടുകൊണ്ട്, സകലതും ത്യജിച്ചുകൊണ്ട് സ്വന്തമാക്കുക എന്നാൽ, കണ്ടെത്തിയത് അവനിൽ നിസാരമായ സന്തോഷത്തിനും മുകളിൽ സന്തോഷത്തിന്റെ പൂർണ്ണത നൽകി എന്ന് വ്യക്തം. ക്രിസ്തു നമ്മോട് പറയുന്ന, നമുക്ക് കാണിച്ചു തരുന്ന സ്വർഗ്ഗരാജ്യ അനുഭവം സ്വന്തമാക്കാൻ നമ്മിലും ധാരാളം ത്യജിക്കലുകൾ സംഭവിച്ചെ മതിയാകൂ.
സ്നേഹമുള്ളവരെ, ആത്മാർത്ഥയോടെ ദിവ്യബലിയിൽ പ്രാർഥിക്കാം വ്യക്തതയോടെ, കൃത്യതയോടെ, വിവേകത്തോടെ അനുദിന ജീവിതത്തിൽ ഒരന്വേഷണവും, കണ്ടെത്തലും നടത്തി സ്വർഗ്ഗരാജ്യ അനുഭവം സ്വന്തമാക്കാനുള്ള കൃപ നൽകേണമേ.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.