
സ്വന്തം ലേഖകന്‍
കൊല്ലം: വിമല ഹൃദയ ഫ്രാന്‍സിസ്കന്‍ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപനത്തിന് വിളംബര ദീപശിഖാ പ്രയാണത്തോടെ തുടക്കം.
കാഞ്ഞിരകോട് സെന്‍റ് മാര്‍ഗ്രറ്റ്സില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം എഫ്ഐഎച്ച് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെക്സിയാ മേരി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ദീപശിഖാ പ്രയാണം കൊല്ലം രൂപതയില്‍ കോണ്‍വന്‍റുകളുള്ള എല്ലാ ഇടവകകളും സന്ദര്‍ശിച്ച് സഭയുടെ ആസ്ഥാനമായ പാലത്തറ ജനറലേറ്റില്‍ എത്തി.
കൊല്ലം രൂപതാ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഡോള്‍ഫ് മേരി അധ്യക്ഷത വഹിച്ചു. അനില്‍ സേവ്യര്‍, റവ.ഡോ.ജോസ് പുത്തന്‍വീട്, എ.അനീഷ്, അനില്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊട്ടിയം വിമലഹൃദയ റിട്രീറ്റ് സെന്‍ററില്‍ ഇന്നലെ നടന്ന കുടുംബ സംഗമത്തില്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ സന്ദേശം നല്‍കി.
]തുടര്‍ന്ന് നടന്ന പൊതുസമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് റവ.ഡോ.വിന്‍സന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. എഫ്ഐഎച്ച് കര്‍ണാടക പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രീതി മേരി അധ്യക്ഷത വഹിച്ചു. ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് പ്രസംഗിച്ചു. മദര്‍ റെക്സിയാ മേരി മെമന്‍റോകള്‍ വിതരണം ചെയ്തു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.