Categories: Daily Reflection

വിനയം നന്മയുടെ ചവിട്ടുപടി

വിനയം നന്മയുടെ ചവിട്ടുപടി

1 രാജാ. – 21:1-16

മത്താ. – 5:38-42

“വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക.” 

വിനയം കൊണ്ട് നന്മയെ വിജയിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുകയാണ്. വീണ്ടുവിചാരമില്ലാത്ത പ്രതികരണത്തിലൂടെ നേടാൻ കഴിയുന്ന ഒന്നല്ല നന്മയുടെ വിജയം. പകരത്തിനു പകരമെന്ന തത്വം മാറ്റി വലതുകരണത്തടിക്കുന്നവന് മാറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന നന്മയുടെ തത്വമാണ് നമ്മുടെ ജീവിതത്തിൽ  സ്വീകരിക്കേണ്ടത്. അക്ഷരാർത്ഥത്തിൽ വായിക്കുന്നതിനേക്കാളുപരി വരികൾക്കിടയിലൂടെ വായിക്കേണ്ട വചനഭാഗമാണിത്. അതായത്, വിനയംകൊണ്ടും ക്ഷമ കൊണ്ടും പ്രശ്നങ്ങൾ പരിഹരിക്കുകയെന്നർഥം.

സ്നേഹമുള്ളവരെ, വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വിനയത്തോടുകൂടി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത്‍. പലപ്പോഴും നാം മറന്നുപോകുന്ന ഒരു കാര്യമാണ് വിനയത്തോടു കൂടിയുള്ള   പ്രശ്നപരിഹാരത്തിന് കൂടുതൽ ഉറപ്പുണ്ട് എന്നുള്ളത്. തൊട്ടതിനും, പിടിച്ചതിനും പ്രകോപിതരായി പ്രശ്നങ്ങൾ കൂട്ടാതെ, വിനയത്തോടുകൂടി പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ സമാധാനം നിലനിൽക്കും.

ക്രിസ്തുനാഥൻ നമുക്ക് കാണിച്ചു തന്നത് വിനയത്താലുള്ള പ്രതികരണവും,   ക്ഷമയാലുള്ള   സ്‌നേഹവുമായിരുന്നു. തന്റെ മുഖത്ത് കാർക്കിച്ചു തുപ്പിയവർക്ക് നേരെ ക്രിസ്തു കാർക്കിച്ചു തുപ്പിയില്ല.  കുറ്റക്കാരനല്ലായിരുന്നിട്ടും കുറ്റക്കാരനാക്കി കുരിശുചുമപ്പിച്ചവരോടും,   ചാട്ടവാറാൽ ശരീരം  കീറിമുറിച്ചവരോടും, മുൾക്കിരീടം തലയിൽ ചാർത്തി പരിഹാസ്യനാക്കിയവരോടും വെറുപ്പ് കാണിച്ചില്ല, മറിച്ച്, അതെല്ലാം സഹിച്ച്  വിനയത്തോടും, ക്ഷമയോടും കൂടി  അവരെ സ്നേഹിക്കുകയാണ് ചെയ്തത്. തന്റെ ഒരു കരണത്തടിച്ചവന് മാറുകരണം കാണിച്ചുകൊടുത്തു എന്നതാണ് “പിതാവേ ഇവർ ചെയ്യുന്നത് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ” എന്ന പ്രാർത്ഥനയിലൂടെ ക്രിസ്തു ചെയ്തത്.

ക്രിസ്തു പഠിപ്പിച്ചത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ക്രിസ്തുവിന്റെ അനുയായികളായ നാം ബാദ്ധ്യസ്ഥരാണ്. ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുത്ത്  ജീവിക്കാനായി വിളിക്കപ്പെട്ടവരാണെന്ന് സാരം. സഹോദരങ്ങളിൽനിന്നും  അടിവാങ്ങികൂട്ടണമെന്നല്ല  ഇതിനർത്ഥം. പ്രശ്നങ്ങൾ പ്രതികാര മനോഭാവത്തോടുകൂടിയോ, വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിൽകൂടിയോ പരിഹരിക്കാൻ ശ്രമിക്കാതെ,  വിനയത്തോടും, ക്ഷമയോടും കൂടി പരിഹരിക്കണമെന്നാണ് ക്രിസ്തുനാഥൻ പഠിപ്പിക്കുന്നത്. ആയതിനാൽ, വിനയത്തിൽകൂടിയും, ക്ഷമയിൽകൂടിയും  നാമും സഹോദരങ്ങൾ തമ്മിലുമുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ജീവിക്കുവാനായി പരിശ്രമിക്കാം.

കാരുണ്യവാനായ ദൈവമേ, അങ്ങ് പഠിപ്പിച്ചതുപോലെ വിനയത്തോടും വിവേകത്തോടും ജീവിതത്തിലുണ്ടാകുന്ന  പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago