Categories: Daily Reflection

വിനയം നന്മയുടെ ചവിട്ടുപടി

വിനയം നന്മയുടെ ചവിട്ടുപടി

1 രാജാ. – 21:1-16

മത്താ. – 5:38-42

“വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക.” 

വിനയം കൊണ്ട് നന്മയെ വിജയിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുകയാണ്. വീണ്ടുവിചാരമില്ലാത്ത പ്രതികരണത്തിലൂടെ നേടാൻ കഴിയുന്ന ഒന്നല്ല നന്മയുടെ വിജയം. പകരത്തിനു പകരമെന്ന തത്വം മാറ്റി വലതുകരണത്തടിക്കുന്നവന് മാറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന നന്മയുടെ തത്വമാണ് നമ്മുടെ ജീവിതത്തിൽ  സ്വീകരിക്കേണ്ടത്. അക്ഷരാർത്ഥത്തിൽ വായിക്കുന്നതിനേക്കാളുപരി വരികൾക്കിടയിലൂടെ വായിക്കേണ്ട വചനഭാഗമാണിത്. അതായത്, വിനയംകൊണ്ടും ക്ഷമ കൊണ്ടും പ്രശ്നങ്ങൾ പരിഹരിക്കുകയെന്നർഥം.

സ്നേഹമുള്ളവരെ, വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വിനയത്തോടുകൂടി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത്‍. പലപ്പോഴും നാം മറന്നുപോകുന്ന ഒരു കാര്യമാണ് വിനയത്തോടു കൂടിയുള്ള   പ്രശ്നപരിഹാരത്തിന് കൂടുതൽ ഉറപ്പുണ്ട് എന്നുള്ളത്. തൊട്ടതിനും, പിടിച്ചതിനും പ്രകോപിതരായി പ്രശ്നങ്ങൾ കൂട്ടാതെ, വിനയത്തോടുകൂടി പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ സമാധാനം നിലനിൽക്കും.

ക്രിസ്തുനാഥൻ നമുക്ക് കാണിച്ചു തന്നത് വിനയത്താലുള്ള പ്രതികരണവും,   ക്ഷമയാലുള്ള   സ്‌നേഹവുമായിരുന്നു. തന്റെ മുഖത്ത് കാർക്കിച്ചു തുപ്പിയവർക്ക് നേരെ ക്രിസ്തു കാർക്കിച്ചു തുപ്പിയില്ല.  കുറ്റക്കാരനല്ലായിരുന്നിട്ടും കുറ്റക്കാരനാക്കി കുരിശുചുമപ്പിച്ചവരോടും,   ചാട്ടവാറാൽ ശരീരം  കീറിമുറിച്ചവരോടും, മുൾക്കിരീടം തലയിൽ ചാർത്തി പരിഹാസ്യനാക്കിയവരോടും വെറുപ്പ് കാണിച്ചില്ല, മറിച്ച്, അതെല്ലാം സഹിച്ച്  വിനയത്തോടും, ക്ഷമയോടും കൂടി  അവരെ സ്നേഹിക്കുകയാണ് ചെയ്തത്. തന്റെ ഒരു കരണത്തടിച്ചവന് മാറുകരണം കാണിച്ചുകൊടുത്തു എന്നതാണ് “പിതാവേ ഇവർ ചെയ്യുന്നത് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ” എന്ന പ്രാർത്ഥനയിലൂടെ ക്രിസ്തു ചെയ്തത്.

ക്രിസ്തു പഠിപ്പിച്ചത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ക്രിസ്തുവിന്റെ അനുയായികളായ നാം ബാദ്ധ്യസ്ഥരാണ്. ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുത്ത്  ജീവിക്കാനായി വിളിക്കപ്പെട്ടവരാണെന്ന് സാരം. സഹോദരങ്ങളിൽനിന്നും  അടിവാങ്ങികൂട്ടണമെന്നല്ല  ഇതിനർത്ഥം. പ്രശ്നങ്ങൾ പ്രതികാര മനോഭാവത്തോടുകൂടിയോ, വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിൽകൂടിയോ പരിഹരിക്കാൻ ശ്രമിക്കാതെ,  വിനയത്തോടും, ക്ഷമയോടും കൂടി പരിഹരിക്കണമെന്നാണ് ക്രിസ്തുനാഥൻ പഠിപ്പിക്കുന്നത്. ആയതിനാൽ, വിനയത്തിൽകൂടിയും, ക്ഷമയിൽകൂടിയും  നാമും സഹോദരങ്ങൾ തമ്മിലുമുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ജീവിക്കുവാനായി പരിശ്രമിക്കാം.

കാരുണ്യവാനായ ദൈവമേ, അങ്ങ് പഠിപ്പിച്ചതുപോലെ വിനയത്തോടും വിവേകത്തോടും ജീവിതത്തിലുണ്ടാകുന്ന  പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

2 weeks ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

3 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

3 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

3 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

3 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

3 weeks ago