
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വിജാനോ മലയിലെ കന്യകാമാതാവിന്‍റെ അത്യപൂര്‍വ്വ തിരുസ്വരൂപം പുതുവത്സരാഘോഷത്തിനായി വത്തിക്കാനില്‍ എത്തി. ജനുവരി ഒന്നിന് സഭ ആചരിച്ച ദൈവമാതൃത്വമഹോത്സവത്തോട് അനുബന്ധിച്ചാണ് തെക്കെ ഇറ്റലിയിലെ വിജാനോ മലയിലെ പുരാതന മേരിയന്‍ ദേവാലയത്തില്‍നിന്നും ഉണ്ണിയെ കൈയ്യിലേന്തിയ കറുത്ത കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ എത്തിയത്. കറുത്തതെന്നു പറയുമെങ്കിലും നേരില്‍ അടുത്തു കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ‘ഇരുണ്ട കാപ്പി നിറ’മാണ് 4 അടിയോളം ഉയരമുള്ള ബിംബത്തിന്.
പുതുവത്സരത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന രണ്ടു തിരുക്കര്‍മ്മങ്ങളില്‍ തിരുസ്വരൂപം വണക്കത്തിനായി പ്രധാന അള്‍ത്താരയുടെ പാര്‍ശ്വത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. വര്‍ഷാവസാന നാളിലെ നന്ദിയുടെ സായാഹ്ന പ്രാര്‍ത്ഥനയ്ക്കും, പുതുവത്സരനാളില്‍ ആചരിക്കുന്ന ദൈവമാതൃത്വത്തിരുനാളിലെ പ്രഭാതപൂജയ്ക്കുമായിട്ടായിരുന്നു വിജാനോയിലെ കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.
രണ്ടാം തവണയാണ് ഈ പുരാതന മരിയന്‍ തിരുസ്വരൂപം വത്തിക്കാനില്‍ എത്തുന്നത്. 2010-ലെ പുതുവത്സരനാളില്‍ ബെനഡിക്ട് 16-Ɔമൻ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളിലും ഈ അപൂര്‍വ്വ മരിയന്‍ ശില്പം ഉപയോഗിച്ചിട്ടുണ്ട്.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.