
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വിജാനോ മലയിലെ കന്യകാമാതാവിന്‍റെ അത്യപൂര്‍വ്വ തിരുസ്വരൂപം പുതുവത്സരാഘോഷത്തിനായി വത്തിക്കാനില്‍ എത്തി. ജനുവരി ഒന്നിന് സഭ ആചരിച്ച ദൈവമാതൃത്വമഹോത്സവത്തോട് അനുബന്ധിച്ചാണ് തെക്കെ ഇറ്റലിയിലെ വിജാനോ മലയിലെ പുരാതന മേരിയന്‍ ദേവാലയത്തില്‍നിന്നും ഉണ്ണിയെ കൈയ്യിലേന്തിയ കറുത്ത കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ എത്തിയത്. കറുത്തതെന്നു പറയുമെങ്കിലും നേരില്‍ അടുത്തു കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ‘ഇരുണ്ട കാപ്പി നിറ’മാണ് 4 അടിയോളം ഉയരമുള്ള ബിംബത്തിന്.
പുതുവത്സരത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന രണ്ടു തിരുക്കര്‍മ്മങ്ങളില്‍ തിരുസ്വരൂപം വണക്കത്തിനായി പ്രധാന അള്‍ത്താരയുടെ പാര്‍ശ്വത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. വര്‍ഷാവസാന നാളിലെ നന്ദിയുടെ സായാഹ്ന പ്രാര്‍ത്ഥനയ്ക്കും, പുതുവത്സരനാളില്‍ ആചരിക്കുന്ന ദൈവമാതൃത്വത്തിരുനാളിലെ പ്രഭാതപൂജയ്ക്കുമായിട്ടായിരുന്നു വിജാനോയിലെ കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.
രണ്ടാം തവണയാണ് ഈ പുരാതന മരിയന്‍ തിരുസ്വരൂപം വത്തിക്കാനില്‍ എത്തുന്നത്. 2010-ലെ പുതുവത്സരനാളില്‍ ബെനഡിക്ട് 16-Ɔമൻ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളിലും ഈ അപൂര്‍വ്വ മരിയന്‍ ശില്പം ഉപയോഗിച്ചിട്ടുണ്ട്.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.