
സ്വന്തം ലേഖകൻ
നിക്കരാഗ്വ: നിക്കരാഗ്വയിൽ പൊതുസ്ഥലത്ത് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മാതാവിന്റെ തിരുസ്വരൂപം ഈ മാസം ഏഴാം തിയതി പാതിരാത്രിയിൽ തകർക്കപ്പെട്ടു. രാജ്യത്തിന്റെ പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ പാർട്ടിയായ
ജുവെന്റഡ് സാൻഡിനിസ്റ്റ് പ്രവർത്തകരാണ് മാതാവിന്റെ തിരുസ്വരൂപം തകർത്തതിന് പിന്നിൽ.
പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ ഏകാധിപത്യ നയങ്ങൾക്ക് എതിരെ കുറെ നാളായി പ്രതിക്ഷേധം നിലനിൽക്കുണ്ട്. സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്ക് എതിരെ ജനങ്ങൾ സംഘടിക്കുകയും ഡാനിയൽ ഒർട്ടെഗയെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമം നടക്കുകയും ചെയ്യുന്നുണ്ട്.
നിക്കരാഗ്വയിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസികളാണ്. അതുകൊണ്ട്തന്നെ അവരെ ഒരുപാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലരീതിയിലുള്ള പ്രകോപനമാർഗങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ സംഭവമാണ് മാതാവിന്റെ രൂപം തകർക്കൽ.
എങ്കിലും, എട്ടാം തിയതി തന്നെ കത്തോലിക്കാ വിശ്വാസികൾ തകർക്കപ്പെട്ട മാതാവിന്റെ രൂപത്തിന്റെ സ്ഥാനത്ത് പുതിയ തിരുസ്വരൂപം സ്ഥാപിച്ചു. മാതാവിന്റെ വണക്കമാസം ആയതുകൊണ്ട് തന്നെ കത്തോലിക്കാ വിശ്വാസികളെ പ്രകോപിക്കുക എന്ന ഉദ്ദേശമായിരുന്നു മാതാവിന്റെ രൂപം തകർക്കലിന് പിന്നിൽ.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.