
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വിജാനോ മലയിലെ കന്യകാമാതാവിന്‍റെ അത്യപൂര്‍വ്വ തിരുസ്വരൂപം പുതുവത്സരാഘോഷത്തിനായി വത്തിക്കാനില്‍ എത്തി. ജനുവരി ഒന്നിന് സഭ ആചരിച്ച ദൈവമാതൃത്വമഹോത്സവത്തോട് അനുബന്ധിച്ചാണ് തെക്കെ ഇറ്റലിയിലെ വിജാനോ മലയിലെ പുരാതന മേരിയന്‍ ദേവാലയത്തില്‍നിന്നും ഉണ്ണിയെ കൈയ്യിലേന്തിയ കറുത്ത കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ എത്തിയത്. കറുത്തതെന്നു പറയുമെങ്കിലും നേരില്‍ അടുത്തു കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ‘ഇരുണ്ട കാപ്പി നിറ’മാണ് 4 അടിയോളം ഉയരമുള്ള ബിംബത്തിന്.
പുതുവത്സരത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന രണ്ടു തിരുക്കര്‍മ്മങ്ങളില്‍ തിരുസ്വരൂപം വണക്കത്തിനായി പ്രധാന അള്‍ത്താരയുടെ പാര്‍ശ്വത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. വര്‍ഷാവസാന നാളിലെ നന്ദിയുടെ സായാഹ്ന പ്രാര്‍ത്ഥനയ്ക്കും, പുതുവത്സരനാളില്‍ ആചരിക്കുന്ന ദൈവമാതൃത്വത്തിരുനാളിലെ പ്രഭാതപൂജയ്ക്കുമായിട്ടായിരുന്നു വിജാനോയിലെ കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.
രണ്ടാം തവണയാണ് ഈ പുരാതന മരിയന്‍ തിരുസ്വരൂപം വത്തിക്കാനില്‍ എത്തുന്നത്. 2010-ലെ പുതുവത്സരനാളില്‍ ബെനഡിക്ട് 16-Ɔമൻ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളിലും ഈ അപൂര്‍വ്വ മരിയന്‍ ശില്പം ഉപയോഗിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.