ജോസ് മാർട്ടിൻ
വിജയപുരം: വിജയപുരം രൂപതയിലെ വൈദീകനും കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗവുമായ റവ.ഡോ.ഫ്രാൻസിസ് പാറവിള നിര്യാതനായി, 66 വയസായിരുന്നു. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ വച്ച് ഇന്ന് (20-6-2020) രാവിലെ 10.30 നായിരുന്നു അന്ത്യം. വർദ്ധക്യസഹജമായ രോഗാവസ്ഥയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്ക്കാരകർമ്മങ്ങൾ നാളെ (21-06-2020) ഉച്ചകഴിഞ്ഞ് 3.00-ന് വിമലഗിരി കത്തീഡ്രലിൽ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെ ആരംഭിക്കുകയും, തുടർന്ന് വിമലഗിരിയിലെ വൈദീക സെമിത്തേരിയിൽ സംസ്‌കരിക്കും ചെയ്യും.
1954 ഫെബ്രുവരി 2-ന് കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗങ്ങളായ പരേതരായ പാറവിള തോമസിന്റെയും ലൈസയുടെയും മകനായി ജനിച്ചു. 1980 ഡിസംബർ 22-ന് അഭിവന്ദ്യ ജോസഫ് ജി.ഫെർണാണ്ടസ് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിക്കുകയും, വിജയപുരം രൂപതയിലെ ഏലപ്പാറ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി വൈദീക ജീവിതം ആരംഭിക്കുകയും ചെയ്തു. തുടർന്ന് വണ്ടിപ്പെരിയാർ, ചങ്ങനാശ്ശേരി, അമയന്നൂർ, പെരുമ്പാവൂർ, വെച്ചൂച്ചിറ, എലിക്കുളം, പൊടിമറ്റം, കോഴിപ്പിള്ളി, മുവാറ്റുപുഴ, നെടുങ്ങപ്രാ, തിരുവല്ല, മുണ്ടക്കയം, പാല, പുല്ലരിക്കുന്ന് എന്നീ ഇടവകകളിൽ ശുശ്രൂഷചെയുകയും ചെയ്തിട്ടുണ്ട്.
തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിരുന്ന ഫാ.ഫ്രാൻസിസ് ആലുവ സെന്റ്.ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വിസിറ്റിങ് പ്രൊഫസറായി സേവനം ചെയ്തു വരികയുമായിരുന്നു.
ജെനോവ, അനസ്താസ്യ, മേരി, റവ. സിസ്റ്റർ ഐഡാ മേരി, സാംസൺ, അൽഫോൻസാ, ഹെൻട്രി തുടങ്ങിയവർ സഹോദരങ്ങളാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.