
അനിൽ ജോസഫ്
വത്തിക്കാന്‍സിറ്റി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ അന്തിമഘട്ടത്തിലാണ്. 13 രാവിലെ പത്തിനാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30) വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്നത്. ഇതിനായുള്ള മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ പോസ്റ്റുലേറ്റര്‍ ഫാ.ബനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്സ് ലിറ്റര്‍ജിക്കല്‍ ഓഫീസില്‍ ഏല്‍പ്പിച്ചു. വാഴ്ത്തപെട്ട മറിയം ത്രേസ്യയുടെ അസ്ഥിയാണ് പ്രത്യേകം തയ്യാറാക്കിയ അരുളിക്കയില് തിരുശേഷിപ്പായി സമര്‍പ്പിച്ചിട്ടുള്ളത്. ഇത് വിശുദ്ധ പദവി പ്രഖ്യാപന ദിവസം അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.
വിശുദ്ധയുടെ ഛായചിത്രം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ക്കു മുന്നോടിയായി 12-ന് റോമിലെ മരിയ മജോരെ മേജര്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞ് 3.30 നു നടക്കുന്ന പ്രത്യേക ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് ഡോ.ജോവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്‍മികത്വം വഹിക്കും. തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാലക്കാട് രൂപത മെത്രാന് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മികരാകും.
പ്രദക്ഷിണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക, ഈ സമയം ഡോ.ക്ലമന്റ് ചിറയത്ത് മറിയം ത്രേസ്യായെക്കുറിച്ചുള്ള ലഘുജീവചരിത്രം വായിക്കും. ചടങ്ങില്‍ സുപ്രീം കോടതി റിട്ട.ജസ്റ്റിസ് കുര്യന് ജോസഫാണ് ലേഖന വായന നടത്തുന്നത്.
14-ന് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ രാവിലെ 10.30 ന് നടക്കുന്ന കൃതജ്ഞത ബലിക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭയിലെ 51 ബിഷപ്പുമാരും സഹകാര്‍മികരാകും. മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ച് പേരെയാണ് 13-ന് ഫ്രാന്‍സിസ് പാപ്പ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നത്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.