
അനിൽ ജോസഫ്
ബാലരാമപുരം: വാഴ്ത്തപെട്ട ദേവസഹായം പിളളയെ ഇന്നലെ വിശുദ്ധനായി പ്രഖ്യാപിക്കുതിനുളള നാമകരണ നടപടികള്‍ വത്തിക്കാന്‍ പ്രഖ്യാപിച്ച ആഘോഷത്തിലാണ് നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട്, ചാവല്ലൂര്‍ പൊറ്റ ദേവാലയങ്ങള്‍. തെക്കന്‍ തിരുവിതാങ്കൂറിലെ നേമം മിഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കരയിലെ കമുകിന്‍കോടില്‍ എത്തിയ ദേവസഹായം പിളളയാണ് കമുകിന്‍കോട് തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുസ്വരൂപ സ്ഥാപിച്ചത്.
ദേവസഹായം പിളളയുടെ നാമത്തിലെ ലോകത്തിലെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലെ മൂന്നാംപൊറ്റ ദേവാലയമാണ്. 09-12-2013- നു ഫാ.റോബർട്ട് വിൻസെന്റ് ഫെറോനാ വികാരിയാരുന്നപ്പോൾ, അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ.ലോറൻസായിരുന്നു ദേവാലയത്തിനു തറക്കല്ലിട്ടത്. തുടർന്ന്, ജനുവരി 14-2014-ൽ ബിഷപ്പ് വിൻസെന്റ് സാമുവൽ ദേവാലയം ആശീർവ്വദിച്ചു. വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പും ഇടവകയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
കമുകിന്‍കോട് ദേവാലയത്തിന്റെ തീര്‍ഥാടനത്തിന്റെ സമാപന ദിനത്തില്‍ വന്ന പ്രഖ്യാപനത്തെ പളളിമണി മുഴക്കിയാണ് ദേവാലയം ഏറ്റെടുത്തത്. വത്തിക്കാനില്‍ നിന്നുളള പ്രഖ്യാപനം രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ദേവാലയത്തില്‍ വായിച്ചു. ഇത്തവണത്തെ കമുകിന്‍കോട് തീര്‍ഥാടനത്തിന്റെ മുന്നോടിയായുളള തീര്‍ഥാടന ജ്വാതി പ്രയാണം ദേവസഹായം പിളള രക്ത സാക്ഷിയായ കന്യകുകാരി ജില്ലയിലെ കാറ്റാടിമലയില്‍ നിന്നായിരുന്നു ആരംഭിച്ചിരുന്നത്.
പ്രഖ്യാപനത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പാറശാല ഫൊറോന വികാരിയും, ചാവല്ലൂര്‍ പൊറ്റ ഇടവക വികാരിയുമായ ഫാ.ജോസഫ് അനില്‍ അറിയിച്ചു. ഇന്ന് ദേവാലയത്തില്‍ വത്തിക്കാനില്‍ നിന്നുളള പ്രഖ്യാപനം വായിക്കും. വിശുദ്ധ പദവി പ്രഖ്യാപനം പിന്നീടായിരിക്കും നടക്കുക, അതിനായി കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.