Categories: Diocese

വാര്‍ദ്ധക്യം ഒരു മുരടിപ്പല്ല- മാതൃകയായി 90 കാരി മാര്‍ഗരിറ്റ് അമ്മാമ്മ

വാര്‍ദ്ധക്യം ഒരു മുരടിപ്പല്ല- മാതൃകയായി 90 കാരി മാര്‍ഗരിറ്റ് അമ്മാമ്മ

അര്‍ച്ചന കണ്ണറവിള

കണ്ണറവിള: വാര്‍ദ്ധക്യം ഒരു മുരടിപ്പല്ല എന്നതിന് മാതൃകയാണ് 90 വയസുള്ള മാര്‍ഗരിറ്റ് അമ്മാമ്മ. വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന ഈ ന്യൂജെന്‍ സാഹചര്യത്തില്‍ തങ്ങളുടെ 90 വയസായ അമ്മയെ പൊന്നു പോലെ നോക്കുകയാണ് മക്കളും, മരുമക്കളും, കൊച്ചു മക്കളും, പേരക്കിടാങ്ങളും. മാര്‍ഗരിറ്റ് അമ്മാമ്മയുടെ 90 ാം ജന്മദിനവും കുടുംബാഗങ്ങള്‍ ആഘോഷമാക്കി.

മാര്‍ഗരിറ്റ് അമ്മാമ്മയ്ക്ക് തന്‍റെ ജീവിതത്തെ കുറിച്ച് പറയാന്‍ ഒത്തിരി കഥകള്‍ ഉണ്ട്. പേരകുട്ടികളുടെയും കൊച്ചുമക്കളുടെയും സ്നേഹഭാജനം ആണ് ‘വാമാഷി’ എന്നു കൂടി വിളിപ്പേരുണ്ടായിരുന്നമാര്‍ഗരിറ്റ് അമ്മാമ്മ.

വാമാഷി ‘മാര്‍ഗരിറ്റ്’ ആയതിനു പിന്നിലും കഥയുണ്ട്. വാമാഷി ജനിച്ചത് സ്വന്തമായി ക്ഷേത്രം ഉണ്ടായിരുന്ന ഒരു തറവാട്ടില്‍ ആയിരുന്നു. അവരുടെ അച്ഛനും സഹോദരങ്ങളും പൂജാരിമാര്‍. കുഞ്ഞിലേ പഠിക്കാന്‍ മിടുക്കി ആയിരുന്നെങ്കിലും സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല.

തുടര്‍ന്ന്, തയ്യല്‍ പഠിക്കാന്‍ വാമാഷിയ്ക്ക് അവസരം കിട്ടി. പള്ളി വക തയ്യല്‍ സ്കൂള്‍ , അവിടെ ക്ലാസ്സ് കൈകാര്യം ചെയ്തിരുന്നത് കന്യാസ്ത്രീകള്‍ . അവരില്‍ നിന്ന് കിട്ടിയ അറിവ് വാമാഷിയെ യേശുവിലേയ്ക്ക് അടുപ്പിച്ചു. പിന്നെ വാമാഷിയുടെ സ്വപ്നം ഈശോയുടെ മണവാട്ടി ആവുക എന്നതായിരുന്നു. വീട്ടുകാര്‍ അതിനു സമ്മതിച്ചില്ല.

എന്നാല്‍ വിവാഹകാര്യം വന്നപ്പോള്‍ വാമാഷി ഒരു വ്യവസ്ഥ മുന്നോട്ട് വച്ചു, ഞാന്‍ ഒരു ക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളു. പക്ഷെ വീട്ടുകാര്‍ അതിനും സമ്മതിച്ചില്ല. അവസാനം ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ഹിന്ദുമതത്തില്‍പെട്ട ആളിനെ തന്നെ വിവാഹം കഴിക്കേണ്ട അവസ്ഥ ഉണ്ടായി. പഴയ കാലം, പെണ്‍കുട്ടികള്‍ക്ക് തിരിച്ചു ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. എല്ലാം നിശബ്ദതയായി സഹിച്ചു. വാമാഷിയെ കല്യാണം കഴിച്ച വ്യക്തി വളരെ സ്നേഹസമ്പന്നനായിരുന്നു, അതുകൊണ്ട് തന്നെ വാമാഷിയ്ക്ക് ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍ അവസരം ലഭിച്ചു.

തുടര്‍ന്ന് മാമോദീസ സ്വീകരിച്ച വാമഷി, മാര്‍ഗരിറ്റ് എന്ന പേര് സ്വീകരിച്ചു. ഒടുവില്‍ മാര്‍ഗരിറ്റ് എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. മാര്‍ഗരിറ്റ് അമ്മാമ്മ തന്‍റെ മക്കളെ വിശ്വാസത്തിന്‍റെ പാതയില്‍ നയിച്ചു. മാത്രമല്ല, 47 പേരെക്കൂടി ഈശോയിലേക്കു അടുപ്പിച്ചു. ചുരുക്കത്തില്‍ മാര്‍ഗരിറ്റ് അമ്മാമ്മ ഒരു വലിയ മിഷന്‍ പ്രവര്‍ത്തക കൂടിയായി മാറുകയായിരുന്നു എന്ന് സാരം.

ജന്മദിന ദിവസം കണ്ണറവിള പരിശുദ്ധന്മാ ദേവാലയത്തില്‍ പിറന്നാള്‍ കുര്‍ബാന സമര്‍പ്പണം നടത്തി. അതിനു ശേഷം എല്ലാ കുടുംബാഗങ്ങളും കുടുംബ വീട്ടില്‍ ഒരുമിച്ചു കൂടി കേക്ക് മുറിക്കുകയും മാര്‍ഗരിറ്റമ്മാമ്മയുടെ 5 മക്കളും ഒന്നുചേര്‍ന്ന് പൊന്നാട അണിയിക്കുകയും ചെയ്തു. അമ്മാമ്മയുടെ മക്കളും കൊച്ചു മക്കളും പേരക്കിടാങ്ങളും ചേര്‍ന്ന് 40 അംഗങ്ങള്‍ ഒരുമിച്ചു കൂടിയ വ്യത്യസ്തമായ ആഘോഷം.

ബന്ധങ്ങള്‍ ശിഥിലമായി കൊണ്ടിരിക്കുന്ന അധുനിക ലോകത്തില്‍ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ ഈ അവസരം നന്നായി പ്രയോജനപ്പെട്ടുവെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞ് ഇശോക്ക് നന്ദി അര്‍പ്പിച്ചു.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago