
അനിൽ ജോസഫ്
നെയ്യാറ്റിൻകര: എഴുത്തുകാരനും പ്രഭാഷകനുമായ ഫാ.ബോബി കട്ടിക്കാടിന്റെ “അഞ്ചപ്പം” ഭക്ഷണശാല നെയ്യാറ്റിൻകരയിലും എത്തുന്നു. വിശക്കുന്നവരെ സ്വാഗതം ചെയ്തു കൊണ്ടാണ് പത്തനംതിട്ട ജില്ലയിൽ ബോബിയച്ചൻ വിഭാവന ചെയ്ത അഞ്ചപ്പം തുടക്കം കുറിച്ചത്. അതേ ആശയം തന്നെയാവും നെയ്യാറ്റിൻകരയിലും പ്രാവർത്തികമാക്കുന്നതെന്ന് സംഘാടകർ പറയുന്നു. വിശപ്പുളള ആർക്കും അഞ്ചപ്പത്തിൽ എത്താം മടിയിൽ കാശില്ലെന്ന ഭയമില്ലാതെ വയറു നിറയെ കഴിക്കാം, ഒപ്പം ഭക്ഷണശാലയിൽ ഒരുക്കിയിരിക്കുന്ന പുസ്‌തകങ്ങളും വായിക്കാം.
ഭക്ഷണം കഴിക്കാനൊരുക്കുന്ന ഓരോ ടേബിളിന്റെയും മുകളിൽ റാക്കുകളിൽ വായിക്കാനുളള പുസ്‌തകങ്ങളുമുണ്ടാവും. വയറ് നിറയുന്നതിനൊപ്പം വായിച്ചുളള അറിവും നിറക്കുകയാണ് അഞ്ചപ്പത്തിന്റെ ലക്ഷ്യം. തുടക്കത്തിൽ വായനക്കാർക്കായി അഞ്ചപ്പത്തിൽ 3000 പുസ്തകങ്ങൾ ലഭിക്കും.
വരുന്ന ആഗസ്റ്റിൽ ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യവുമായാണ് സംഘാടകർ പ്രവർത്തനം സജീവമാക്കുന്നത്. പത്തനം തിട്ട ജില്ലയിൽ റാന്നിയിലും കോഴഞ്ചേരിയിലും “അഞ്ചപ്പം” സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. അഞ്ചപ്പത്തിലെത്തുന്ന ആർക്കും 25 രൂപ നിരക്കിൽ ഊണ് ലഭിക്കും. 3 മണിക്ക് ശേഷം കട്ടനും നാരങ്ങാവെളളവും. എന്നാൽ, ഭക്ഷണശാലയിൽ കാഷ് കൗണ്ടർ ഉണ്ടാകില്ല, പണം നൽകാൻ താല്‍പ്പര്യമുണ്ടെങ്കിൽ നൽകാം, പണം നിർബന്ധമായി വാങ്ങാൻ ആളുമുണ്ടാവില്ല. അതുകൊണ്ട്, തുക നിക്ഷേപിക്കാനായി പെട്ടി സജ്ജീകരിച്ചിരിക്കും. പണമുളളവർക്ക് സന്മനസ്സ് അനുസരിച്ച് കൂടുതലും നിക്ഷേപിക്കാം.
ഒരുകൂട്ടം സുമനസുകളുടെ കൂട്ടായ പ്രവർത്തനമാണ് അഞ്ചപ്പത്തിന്റെ മൂലധനം. പ്രഭാത ഭക്ഷണത്തിന് 15 രൂപയാണ്. എന്നാൽ നെയ്യാറ്റിൻകരയിൽ തുടക്കത്തിൽ പ്രഭാത ഭക്ഷണമുണ്ടാകില്ലെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരങ്ങളിൽ “അഞ്ചപ്പം” ഭക്ഷണശാല, വായനശാലയായി മാറും. എല്ലാ മാസവും കലാ സാഹിത്യ സംഗമങ്ങൾകൊണ്ട് വ്യത്യസ്‌തമാകും അഞ്ചപ്പം.
വൈകുന്നേരങ്ങളിൽ വായനക്കാർക്ക് സ്വസ്‌തമായി വായിക്കാനുളള സൗകര്യവും അഞ്ചപ്പം ഒരുക്കുന്നുണ്ട്.
നെയ്യാറ്റിൻകരയിലെ അഞ്ചപ്പത്തെക്കുറിച്ച് കുടുതൽ അറിയാനും പങ്കാളികളാകാനും വിളിക്കുക:
ഫാ. ഷാജ്‌കുമാർ – 9496334466
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
This website uses cookies.