
ഫാ. വില്യം നെല്ലിക്കൽ
ജനീവ: ഉപയോഗ്യശൂന്യമായ സാധനങ്ങൾ പോലെ വാർദ്ധക്യത്തിലെത്തിയവർ വലിച്ചെറിയപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്ന “വലിച്ചെറിയൽ സംസ്ക്കാരം” വളർത്തരുതെന്ന് രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി ആവശ്യപ്പെട്ടു. ലോകവ്യാപകമായി വാർദ്ധക്യത്തിലെത്തുന്നവരോട് അസഹിഷ്ണുത വളർന്നു വരുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഭാഗത്തുനിന്ന് ഈ പ്രസ്താവന.
ജീവിതസായന്തനത്തില്‍ എത്തിയവരെ സംരക്ഷിക്കേണ്ട കുടുംബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ചും, അവർക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തിൽ പരാമർശിച്ചു.
ആരോഗ്യം ക്ഷയിച്ച് ദുർബലമാകുമ്പോഴും “ജീവൻ സംരക്ഷിക്കപ്പെടണം” എന്ന അടിസ്ഥാന നിയമം മറക്കരുത്. നാം കുടുംബങ്ങൾ സംവിധാനം ചെയ്യേണ്ടത് യുക്തിയിലും സ്നേഹത്തിലുമാണ്, മാനസികവും ഭൗതികവുമായ ആവശ്യങ്ങളിൽ മാത്രമല്ല. അതിനാൽ ജീവനെ സംരക്ഷിക്കുകയും തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന സന്തുലിതമായൊരു അന്തരീക്ഷം കുടുംബങ്ങളിൽ വളര്‍ത്തിയെടുക്കേണ്ടത് അനുവാര്യമാണെന്ന് ആർച്ചുബിഷപ്പ് യാർക്കോവിച്ച് സമർത്ഥിച്ചു.
ജനീവയിലെ യു.എൻ. കേന്ദ്രത്തിൽ ജൂൺ 11-ന് നടന്ന രാഷ്ട്രപ്രതിനിധികളുടെ 5-Ɔമത്തെ സമ്മേളനത്തിലാണ് ആർച്ചുബിഷപ്പ് യർക്കോവിച്ച് വത്തിക്കാന്റെ ഭാഗം അവതരിപ്പിച്ചത്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.