
ഫാ. വില്യം നെല്ലിക്കൽ
ജനീവ: ഉപയോഗ്യശൂന്യമായ സാധനങ്ങൾ പോലെ വാർദ്ധക്യത്തിലെത്തിയവർ വലിച്ചെറിയപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്ന “വലിച്ചെറിയൽ സംസ്ക്കാരം” വളർത്തരുതെന്ന് രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി ആവശ്യപ്പെട്ടു. ലോകവ്യാപകമായി വാർദ്ധക്യത്തിലെത്തുന്നവരോട് അസഹിഷ്ണുത വളർന്നു വരുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഭാഗത്തുനിന്ന് ഈ പ്രസ്താവന.
ജീവിതസായന്തനത്തില്‍ എത്തിയവരെ സംരക്ഷിക്കേണ്ട കുടുംബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ചും, അവർക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തിൽ പരാമർശിച്ചു.
ആരോഗ്യം ക്ഷയിച്ച് ദുർബലമാകുമ്പോഴും “ജീവൻ സംരക്ഷിക്കപ്പെടണം” എന്ന അടിസ്ഥാന നിയമം മറക്കരുത്. നാം കുടുംബങ്ങൾ സംവിധാനം ചെയ്യേണ്ടത് യുക്തിയിലും സ്നേഹത്തിലുമാണ്, മാനസികവും ഭൗതികവുമായ ആവശ്യങ്ങളിൽ മാത്രമല്ല. അതിനാൽ ജീവനെ സംരക്ഷിക്കുകയും തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന സന്തുലിതമായൊരു അന്തരീക്ഷം കുടുംബങ്ങളിൽ വളര്‍ത്തിയെടുക്കേണ്ടത് അനുവാര്യമാണെന്ന് ആർച്ചുബിഷപ്പ് യാർക്കോവിച്ച് സമർത്ഥിച്ചു.
ജനീവയിലെ യു.എൻ. കേന്ദ്രത്തിൽ ജൂൺ 11-ന് നടന്ന രാഷ്ട്രപ്രതിനിധികളുടെ 5-Ɔമത്തെ സമ്മേളനത്തിലാണ് ആർച്ചുബിഷപ്പ് യർക്കോവിച്ച് വത്തിക്കാന്റെ ഭാഗം അവതരിപ്പിച്ചത്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.