അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ ചത്വരത്തില്‍ ഉക്രെയ്ന്‍ പാതകകള്‍ പാറിപ്പറന്നു. ഉക്രെയ്ന്‍ രാജ്യത്തിന്‍റെ പതാകകളുമായി 25000 തിര്‍ഥാടകര്‍ ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഞ്ചലൂസ് പ്രസംഗത്തില്‍ പങ്കെടുത്തതോടെ വത്തിക്കാന്‍ ഉക്രെയ്ന്‍ വിഷയത്തില്‍ നിലപാട് കൃത്യമായി വീണ്ടും വ്യക്തമാക്കുകയാണ്.
ഉക്രെയ്നില്‍ സമാധാനത്തിനും തുറന്ന മാനുഷിക ഇടനാഴികള്‍ക്കുമായിപ്പാപ്പ അഭ്യര്‍ത്ഥിച്ചു. യുക്രെയ്നിലെ സമാധാനത്തിനും മാനുഷിക ഇടനാഴികള്‍ ഉറപ്പുനല്‍കുന്നതിനും, യുദ്ധത്തില്‍ ഇരയായവരുടെ, പ്രത്യേകിച്ച് പലായനം ചെയ്യുന്ന അമ്മമാരുടെയും കുട്ടികളുടെയും സഹായത്തിനായി എല്ലാവരും ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു.
ഉക്രെയ്നിലെ ശത്രുത അവസാനിപ്പിക്കാനും പലായനം ചെയ്യുന്നവര്‍ക്ക് അടിയന്തര സഹായവും പാര്‍പ്പിടവും ലഭിക്കുന്നതിന് മാനുഷിക ഇടനാഴികള്‍ ഉറപ്പാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആവശ്യപെട്ടു.
യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിനായി വത്തിക്കാന്‍ എന്തിനും തയ്യാറാണെന്ന് വ്യക്തമാക്കിയ പാപ്പ ഉക്രെയ്നിലേക്ക് രണ്ട് കര്‍ദ്ദിനാള്‍മാര്‍ അയച്ചെന്നും വ്യക്തമാക്കി,
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.