
സ്വന്തം ലേഖകൻ
റോം: വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചതായി ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുമായുള്ള ചര്‍ച്ചകളില്‍ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ‘ഹോങ്കോംഗ് സ്റ്റഡി മിഷനനും’, റോമിലെ ‘പൊന്തിഫിക്കല്‍ ഇൻസ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ്’ ആസ്ഥാനവുമാണ് ആക്രമണത്തിനിരയായത്. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ‘റിക്കാര്‍ഡഡ് ഫ്യൂച്ചര്‍’ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്.
2018-ൽ ഒപ്പിട്ട ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച ചർച്ചയും, ചൈനയുടെ വത്തിക്കാനുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള നടപടികളും സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെ നടത്തപ്പെട്ട സൈബർ വിങ് ആക്രമണത്തെ കരാര്‍ചര്‍ച്ചകളില്‍ മുന്‍കൈ നേടാന്‍ വേണ്ടിയുള്ളതായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റെഡ്ഡെല്‍റ്റ എന്ന സൈബർ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2018-ല്‍ സുപ്രധാന കരാര്‍ ഉണ്ടാക്കിരുന്നു. ആ കരാർ പ്രകാരം വത്തിക്കാന്റെ അനുമതിയില്ലാതെ ചൈന നിയമിച്ച ഏഴു മെത്രാന്മാര്‍ക്ക് വത്തിക്കാൻ അംഗീകാരം നൽകിയിരുന്നു. ഈ കരാര്‍ പുതുക്കാനുള്ള ചര്‍ച്ചയാണു സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുന്നത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.