അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : വത്തിക്കാനില്‍ ഇക്കൊല്ലത്തെ ക്രിസ്മസിന്‍റെ വരവ് വിളിച്ചോതി പുല്‍ക്കുടും ക്രിസ്മസ് ട്രീയും ഉദ്ഘാടനം ചെയ്യ്തു. വത്തിക്കാന്‍ ഗവര്‍ണ്ണര്‍ ആര്‍ച്ച്ബിഷപ് ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗയും ഗവര്‍ണ്ണറേറ്റ് സെക്രട്ടറി സിസ്റ്റര്‍ റാഫേല്ല പെത്രീനിയും ചേര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുപ്പിറവിയുടെ ദൃശ്യങ്ങളും ദീപാലങ്കാരങ്ങളോടുകൂടിയ ക്രിസ്തുമസ് മരവും പൊതുജനങ്ങള്‍ക്കായി അനാവരണം ചെയ്യ്തത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍.
പെറുവില്‍നിന്ന് കൊണ്ടുവന്നിട്ടുള്ള പുല്‍ക്കുട്ടിലെ രൂപങ്ങളും അലങ്കാരങ്ങളുമുള്ള ക്രിസ്തുമസ് പുല്‍ക്കൂട് ആന്തെ പ്രദേശത്തുനിന്നുള്ള ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് പെറുവിലെ ഹ്വാന്‍കവേലിക്ക രൂപതയുടെ മെത്രാന്‍ കാര്‍ലോസ് സല്‍സെദോ ഒഹേദ, പെറുവിന്‍റെ വിദേശകാര്യമന്ത്രി ഓസ്കാര്‍ മൗര്‍തുവ ദേ റൊമാഞ്ഞ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
ക്രിസ്തുമസ് മരം കൊണ്ടുവന്നിരിക്കുന്ന ഇറ്റലിയിലെ ത്രെന്തോ പ്രദേശത്തെ അതിരൂപതാധ്യക്ഷന്‍ ലൗറോ തിസിയും, ആന്തലോ നഗരത്തിന്‍റെ മേയര്‍ ആല്‍ബെര്‍ത്തോ പേര്‍ളിയും, അതോടൊപ്പം, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ ഇത്തവണ ക്രിസ്തുമസ് പുല്‍ക്കൂട് ഒരുക്കിയ ഇറ്റലിയിലെ വിച്ചെന്‍സ പ്രദേശത്തുനിന്നുള്ള വിശുദ്ധ ബര്‍ത്തലോമിയോ ഇടവകയില്‍നിന്നുള്ള വിശ്വാസികളും ചടങ്ങുകളില്‍ സംബന്ധിച്ചു.
സൈലന്‍റ് ് നൈറ്റെന്ന മനോഹരമായ ക്രിസ്ഗസ് ഗാനം ഉയര്‍ന്നതോടെയാണ് ദീപാലകൃതമായ ക്രിസ്മസ് ട്രീയില്‍ ദീപങ്ങള്‍ തെളിഞ്ഞത്.
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്രിസ്തുമസ് ക്രിബ് ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ആഘോഷിക്കുന്ന 2022 ജനുവരി ഒന്‍പത് വരെ വിശുദ്ധ പത്രോസിന്‍റെ നാമധേയത്തിലുള്ള ബസലിക്കയുടെ മുന്‍പില്‍ ഉണ്ടാകുമെന്ന് വത്തിക്കാന്‍ വാര്‍ത്താ വിഭാഗം അറിയിച്ചു
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.