
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയിലും തിരുപ്പിറവിയുടെ വരവറിയിച്ച് വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടൊരുങ്ങി. പുല്‍ക്കൂടിനൊപ്പം ക്രിസ്തുമസ് ട്രീയുടെ ദീപങ്ങളും തെളിഞ്ഞു.
വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങില്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗ പ്രതിനിധികളാണ് ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. പുല്‍ക്കൂടും ട്രീയും അലങ്കരിക്കാന്‍ വേണ്ട അലങ്കാര വസ്തുകള്‍ റോമിലും സ്ലോവേനിയയിലും കഴിയുന്ന ഭവനരഹിതരായ നാനൂറോളം പാവങ്ങള്‍ ചേര്‍ന്നാണ് ഉണ്ടാക്കിയതെന്നത് ശ്രദ്ധേയമാണ്.
മരത്തിലും, വൈക്കോലിലും ആണ് അലങ്കാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭാഷയില്‍ നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വര്‍ഷത്തെ പുല്‍ക്കൂടിന്റെ പ്രത്യേകത.
വത്തിക്കാന്‍ ചത്വരതിലുള്ള പുല്‍കൂട് ഇറ്റലിയിലെ അബ്രുസ്സോ പ്രവശ്യയിലേ കാസ്തെല്ലോ പ്രദേശത്തെ ചിത്രകല വിദ്യാര്‍ത്ഥികളും, അധ്യാപകരും ചേർന്നാണ് നിര്‍മ്മിച്ചത്.
പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ 19 രൂപങ്ങള്‍ ആണ് ഈ വര്‍ഷത്തെ പുല്‍ക്കൂട്ടില്‍ ഉള്ളത്. ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജുസ്സപ്പേ ബെര്‍ത്തല്ലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ ക്രിസ്തുമസ് ട്രീ സ്ലോവേനിയ രാജ്യം സ്വതന്ത്രമായതിന്റെ മുപ്പതാം വാര്‍ഷികം വര്‍ഷം പ്രമാണിച്ച് സ്ലോവേനിയ രാജ്യം ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനിച്ചതാണ്. വത്തിക്കാനിലെ വിവിധ ഓഫീസുകള്‍ അലങ്കരിക്കാന്‍ നാല്‍പ്പതോളം ചെറിയ പൈന്‍ മരങ്ങളും സ്ലോവേനിയ നല്‍കിയിട്ടുണ്ട്.
ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാന്‍ പരിസരത്തുള്ള പാവങ്ങള്‍ക്ക് ഭക്ഷണവും നല്‍കുന്നുണ്ടെന്ന് സ്ലോവേനിയന്‍ അംബാസഡര്‍ ജകോബ് സ്റ്റുന്‍ഫ് നേരത്തെ അറിയിച്ചിരിന്നു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ഇടപെടല്‍ വഴിയാണ് സ്ലോവേനിയക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അതിനുള്ള നന്ദിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.