സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നിർമ്മാണം പുരോഗമിക്കുന്ന പുൽക്കൂടിന്റെ പരമ്പരാഗത ഉദ്ഘാടനവും, ക്രിസ്മസ് ട്രീയുടെ വിളക്കുകളുടെ ഉദ്ഘാടനവും ഡിസംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4:30-ന് നടക്കും. ചടങ്ങിന് കർദിനാൾ ജുസെപ്പെ ബെർത്തെല്ലോയും, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റും സെക്രട്ടറി ജനറലുമായ ബിഷപ്പ് ഫെർണാണ്ടോ വെർഗെസ് അൽസാഗയും നേതൃത്വം വഹിക്കും.
2019 ലെ ക്രിസ്മസിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പുൽക്കൂട് സജ്ജമാക്കുന്നത് ട്രെന്റോ പ്രവിശ്യയിലെ വൽസുഗാനയിലെ സ്കുരെല്ലേ മുനിസിപ്പാലിറ്റിയാണ്. അതേസമയം, പുൽക്കൂടിന് സമീപം സ്ഥാപിച്ചിരിക്കുന്ന 26 മീറ്റർ ഉയരമുലള്ള ക്രിസ്തുമസ് ട്രീ ഏഷ്യാഗോയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്.
2018 ഒക്ടോബർ-നവംബർ മാസങ്ങളിൽ ട്രിവെനെറ്റോയ്ക്കും സമീപപ്രദേശങ്ങൾക്കും ഏറെകേടുപാടുകൾ ഉണ്ടാക്കിയ കൊടുങ്കാറ്റിന്റെ ഓർമ്മയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ വർഷം പോൾ ആറാമൻ ഹാളിനുള്ളിൽ പുൽക്കൂട് നിർമ്മിക്കുന്നത് ട്രെവിസോ പ്രവിശ്യയിലെ പാരെ ദി കൊനെലിയാനോ എന്ന ആർട്ടിസ്റ്റിക് ക്രിബ് ഗ്രൂപ്പാണ്.
2020 ജനുവരി 12 ഞായറാഴ്ച, കർത്താവിന്റെ സ്നാനത്തിന്റെ തിരുനാളുവരെ പുൽക്കൂടും ക്രിസ്മസ് ട്രീയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുണ്ടാകും.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.