Categories: Vatican

ലിത്വാനിയായില്‍ പാപ്പായുടെ അപ്പസ്തോലിക പര്യടനം

ലിത്വാനിയായില്‍ പാപ്പായുടെ അപ്പസ്തോലിക പര്യടനം

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയഞ്ചാം വിദേശ ഇടയസന്ദര്‍ശനമാണിത്. ശനിയാഴ്ച (22/09/18) രാവിലെ ആരംഭിച്ച ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ വേദികള്‍ ബാള്‍ട്ടിക്ക് നാടുകളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയാണ്. മൂന്നു ബാള്‍ട്ടിക്ക് നാടുകളില്‍ ലിത്വാനിയയിയുടെ തലസ്ഥാനമായ വിള്‍നിയൂസിലെ അന്താരാഷ്ട്രവിമാനത്താവളത്തിലാണ് പാപ്പാ വിമാനമിറങ്ങിയത്.

ബാള്‍ട്ടിക്ക് നാടുകളുടെ സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം ശതാബ്ദിയുടെയും വിശുദ്ധ ജോണ്‍പോള്‍ രാണ്ടാം പാപ്പാ അന്നാടുകളില്‍ നടത്തിയ ഇടയ സന്ദര്‍ശനത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെയും വാർഷികത്തിലാണ് പാപ്പായുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

പാപ്പായുടെ ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം “യേശുക്രിസ്തു-നമ്മുടെ പ്രത്യാശ” ​എന്നതാണ്. പൗലോസ് തിമോത്തേയോസിനെഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യത്തില്‍ നിന്നെടുത്ത വാക്കുകളാണിവ.

ലിത്വാനിയായുയെ തലസ്ഥാന നഗരിയായ വിള്‍നീയൂസ് അതിരൂപതയുടെ ചരിത്രം പതിനാലാം നൂറ്റാണ്ടു വരെ പിന്നോട്ടു പോകുന്നതാണ്. 9644 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 8 ലക്ഷത്തി 27000 ത്തില്‍പ്പരം നിവാസികളില്‍ ആറുലക്ഷത്തിലേറെയും കത്തോലിക്കരാണ്. ആര്‍ച്ച്ബിഷപ്പ് ജിന്തരാസ് ഗ്രുസാസ് ആണ് വിള്‍നിയൂസ് അതിരൂപതയുടെ അദ്ധ്യക്ഷന്‍.

വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ ലിത്വാനിയായുടെ പ്രസിഡന്‍റ്, അവിവാഹിതയായ ദലീയ ഗ്രിബൗസ്കൈറ്റും, ഇതര പൗരാധികാരികളും അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ലോപെസ് ക്വിന്താന പേദ്രൊയും സഭാ പ്രതിനിധികളും ഉണ്ടായിരുന്നു.

തുടർന്ന്, പ്രസിഡന്‍റിന്‍റെ ഔദ്യോഗികവസതിയിലെത്തിയ പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള സ്വാകാര്യ കൂടിക്കാഴ്ചയുണ്ടായിരുന്നു. അതുപോലെ തന്നെ, രാഷ്ട്രപൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.

“പ്രത്യാശയാലും ത്യാഗത്താലും അതിജീവിച്ച ഒരു നാട്ടിലേക്ക് പാപ്പായെ താന്‍ സ്വാഗതം ചെയ്യുന്നു”വെന്നായിരുന്നു പ്രസിഡന്റിന്റെ വാക്കുകൾ. ലിത്വാനിയ രാഷ്ട്രത്തിന്‍റെ പുന:രുദ്ധാരണത്തിന്‍റെ ശതാബ്ദിയ്ക്കുള്ള അമുല്യ സമ്മാനമാണ് പാപ്പായുടെ ഈ സന്ദര്‍ശനമെന്ന് പ്രസിഡന്‍റ് ദലീയ വിശേഷിപ്പിച്ചു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 day ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago