അഡ്വ.ഷെറി ജെ.തോമസ്
എറണാകുളം: 1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ് നൽകാവൂ എന്ന 4.11.10 തീയതിയിലെ സർക്കാർ ഉത്തരവിൽ 1947 എന്ന ഭാഗം എടുത്തുകളയുകയും ബന്ധപ്പെട്ട ബിഷപ്പ് മാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണമെന്ന് ഭേദഗതി വരുത്തുകയും ചെയ്തുകൊണ്ട് 4.4.12 തീയതി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിന്നീടും ബിഷപ്പുമാരുടെ കത്തിന് കാര്യമായ പരിഗണന നൽകാതെ പലർക്കും ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി.
ഈ പശ്ചാത്തലത്തിലാണ് കൊല്ലം ജില്ലക്കാരനായ യുവാവ് നൽകിയ ഹർജിയിൽ ബിഷപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാനും 1947 എന്ന വർഷം ഒഴിവാക്കിയ ഉത്തരവ് കണക്കിലെടുക്കാനും, ഉപജാതികൾ എന്ത് തന്നെയാണെങ്കിലും ലത്തീൻ കത്തോലിക്കാ എന്ന ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന 2010 ലെ ഉത്തരവും കണക്കിലെടുത്ത് 1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിശ്വാസത്തിൽ ചേർന്നവർക്ക് കിർത്താഡ്സിൻറെ അന്വേഷണം ആവശ്യമില്ലാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് തഹസിൽദാർ തീരുമാനമെടുക്കണം എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്.
പകർപ്പിന്റെ പൂർണ്ണരൂപം:
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.