
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലത്തീൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യ ബ്രഹ്മചര്യം ഇഷ്ടാനുസൃതമാക്കുവാനുള്ള ആശയത്തെപ്പോലും എതിർക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ഏതെങ്കിലും ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിൽ വളരെ ഗുരുതരമായ സാഹചര്യമുണ്ടെങ്കിൽ മാത്രമേ പരിഗണിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിക്കേണ്ടതുള്ളൂ എന്ന് പാപ്പാ കൂട്ടിച്ചേർത്തു. പനാമയിൽ നിന്ന് റോമിലേയ്ക്കുള്ള പേപ്പൽ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പാ.
“വ്യക്തിപരമായി, ഞാൻ മനസിലാക്കുന്നത് ബ്രഹ്മചര്യം സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു വലിയ സമ്മാനമാണ്. അതുകൊണ്ടുതന്നെ, ഇഷ്ടാനുസൃത പൗരോഹിത്യ ബ്രഹ്മചര്യം അനുവദിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്ന്” പാപ്പാ വ്യക്തമാക്കി.
പൗരസ്ത്യ കത്തോലിക്ക സഭയിലെ വിവാഹിതരായ പുരോഹിതന്മാരുടെ ദീർഘകാല പാരമ്പര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും, വിവാഹിതരായ ആംഗ്ലിക്കൻ പാസ്റ്റേഴ്‌സ് കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവയുമായ ചോദ്യങ്ങൾക്കും പാപ്പായുടെ മറുപടി വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകളായിരുന്നു: “ബ്രഹ്മചര്യത്തിന്റെ നിയമം മാറ്റുന്നതിനു മുമ്പ്, അതിനുവേണ്ടി എന്റെ ജീവൻ കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.
‘ലത്തീൻ കത്തോലിക്കാ സഭയിൽ വിവാഹിതരായ പുരോഹിതന്മാരുടെ സേവനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. പസഫിക് ദ്വീപുകളിൽ ഒരുപക്ഷെ പുരോഹിതന്മാരുടെ അഭാവം ഉണ്ടാകുന്ന സാഹചര്യം വന്നാൽ മാത്രമേ അത്തരം ചിന്തയ്ക്ക് പോലും പ്രസക്തിയുള്ളൂ’ പാപ്പാ വ്യക്തമാക്കി.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.