അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന ലത്തീന്‍ സമുദായ സംഗമത്തിന്റെയും, കെഎല്‍സിഎ സംസ്ഥാന സമ്മേളനത്തിന്‍റെയും മുന്നോടിയായുളള വിശ്വാസ ജ്വാലാ പ്രയാണം ആരംഭിച്ചു. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ദീപം കെഎല്‍സിഎ രൂപത പ്രസിഡന്‍റ് ഡി.രാജുവിന് നല്‍കി ഉദ്ഘാടനം ചെയ്യ്തു.
ലത്തിന്‍ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ലത്തീന്‍ സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കാനും കമ്മിഷന്‍ ആവശ്യമില്ല എന്ന മന്ത്രി എ.കെ.ബാലന്‍റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിഷപ് പറഞ്ഞു.
പരിപാടിയില്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷ കോ ഓ ഓഡിനേറ്റര്‍ മോണ്‍.വി പി ജോസ്, അല്‍മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ.എസ്.എം അനില്‍കുമാര്‍, കെഎല്‍സിഎ സംസ്ഥാന സമിതി അംഗം ജെ.സഹായദാസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, കെഎല്‍സിഎ രൂപത സെക്രട്ടറി സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രൂപതയിലെ 11 ഫൊറോനകളുടെയും പ്രതിനിധികള്‍ ജ്വാലാ പ്രയാണത്തിനായി മെഴുകുതിരികള്‍ സ്വീകരിച്ചു. നാളെ ഫൊറോനകളിലും വൈകിട്ട് ബിസിസി യൂണിറ്റുകളിലും ജ്വാലാ പ്രയാണം നടക്കും. എല്ലാ ബിസിസികളിലും നാളെ സമുദായ സംഗമ വിശേഷാല്‍ കുടുംബ യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
അടുത്ത ഞായറാഴ്ച രൂപതയിലെ 11 ഫൊറോനകളിലും വിളംബര ബൈക്ക് റാലി നടക്കും. ഡിസംബര്‍ 1 നാണ് സമുദായ സംഗമവും ഒരു ലക്ഷം സമുദായ അംഗങ്ങള്‍ പങ്കെടുക്കുന്ന റാലിയും നെയ്യാറ്റിന്‍കര പട്ടണത്തില്‍ നടക്കുന്നത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.