അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി രണ്ട് ദിവസങ്ങളിലായി നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന്റെയും, കെ.എൽ.സി.യെ സംസ്ഥാന സമ്മേളനത്തിന്റെയും വിവിധ പരിപാടികള്‍ നിയന്ത്രിക്കാനായി 600 അംഗ വോളന്റിയര്‍ ടീമിനെ തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നടന്ന വോളന്റിയര്‍മാരുടെ പ്രതിനിധി സമ്മേളനം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മോണ്‍.വി.പി.ജോസ്, ഫാ.എസ്.എം. അനില്‍കുമാര്‍, ഡി.രാജു, ആറ്റുപുറം നേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയുടെ 11 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 കണ്‍വീനര്‍മാരെയും ജോയിന്റ് കണ്‍വീനര്‍മാരെയും തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര പട്ടണത്തില്‍ ഡിസംബര്‍ 1-ന് നടക്കുന്ന മഹാറാലിയുടെ നിയന്ത്രണത്തിനായിരിക്കും കൂടുതല്‍ വോളന്റിയര്‍മാരെ നിയോഗിക്കുക. വോളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ക്ലാസും ഇവര്‍ക്കായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു. പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, വിളംബര റാലികള്‍ തുടങ്ങിയവയെല്ലാം ഇനി തെരെഞ്ഞെടുക്കപ്പെട്ട വോളന്‍റിയര്‍മാരുടെ നേതൃത്വത്തിലായിരിക്കുമെന്ന് റാലി ചെയര്‍മാന്‍ ഫാ.റോബര്‍ട്ട് വിന്‍സെന്റ് അറിയിച്ചു.
ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്സണെയും, നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെയും പങ്കെടുപ്പിച്ചുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.