
സ്വന്തം ലേഖകൻ
റോം: റോമിലായിരിക്കുന്ന കേരളീയരായ ലത്തീൻ കത്തോലിക്കാ വൈദീകർക്കും സന്യസ്തർക്കും വൈദീകവിദ്യാർഥികൾക്കും അഭിമാനമായി യുവജന സിനഡിൽ ഫാ.ജോസഫ് കൊച്ചാപ്പിള്ളിയുടെ സാന്നിധ്യം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു കാരണം ഫാ.ജോസഫ് കൊച്ചാപ്പിള്ളി “കേരളാ ലാറ്റിൻ കാത്തലിക് പ്രീസ്റ്റ് -സിസ്റ്റേഴ്സ് & ബ്രദേഴ്‌സ് അസോസിയേഷ”ന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നതാണ്.
വരാപ്പുഴ അതിരൂപത അംഗമായ ഫാ.ജോസഫ് കൊച്ചാപ്പിള്ളി റോമിലെ അൽഫോൻസിയാനം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ “ധാർമ്മിക ദൈവശാസ്ത്ര”ത്തിൽ രണ്ടാം വർഷ ഡോക്ടറേറ്റ് വിദ്യാർത്ഥിയാണ്. പ്രൊപ്പഗാന്താ ഫീദേയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ഭാരതീയനായ വരാപ്പുഴ അതിരൂപത അംഗമായ ജോസി എന്നു വിളിക്കപ്പെടുന്ന ഫാ.ജോസഫ് കൊച്ചാപ്പിള്ളി.
ഒക്ടോബർ മൂന്നുമുതൽ തുടങ്ങുന്ന സിനഡിൽ എല്ലാദിവസവും രാവിലെ 8.30 മുതൽ 12.30 വരെയും, വൈകുന്നേരം 4.30 മുതൽ 7.30 വരെയും ഉള്ള സെഷനുകളിലാണ് പങ്കെടുക്കേണ്ടത്.
അപ്രതീക്ഷിതമായിട്ടാണ് ഈ അവസരം കടന്നുവന്നതെന്നും, ഇത് ദൈവഹിതമായി മനസിലാക്കുന്നുവെന്നും, അതുകൊണ്ടുതന്നെ സന്തോഷത്തോടെ സിനഡിൽ പങ്കെടുക്കുവാൻ പോകുന്നതെന്നും ഫാ.ജോസഫ് പറയുന്നു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.