
അനിൽ ജോസഫ്
നെയ്യാറ്റിൻകര: ലോകം മുഴുവൻ കണ്ണിമ ചിമ്മാതെ റഷ്യയിൽ പന്തുരുളുന്നതും കാത്തിരിക്കുമ്പോൾ ആവേശം ഒട്ടു ചോരാതെയാണ് പൊഴിയൂരും കാത്തിരിക്കുന്നത്. 4 വർഷത്തിന്റെ ഇടവേളകളിൽ ലോകകപ്പ് വരുന്നതും കാത്ത് മൈതാനത്ത് പന്ത് തട്ടി തുടങ്ങിയവർ മുതൽ പന്തിൽ പതിറ്റാണ്ടുകളായി ഹൃദയരാഗം രചിച്ചവർ വരെ കാത്തിരിക്കയാണ്.
ഇന്ന് രാത്രിയിൽ മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തിൽ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുമ്പോൾ അതേ ആവേശത്തിലാവും പൊഴിയൂർ ഗ്രാമവും. കേരള ഫുഡ്‌ബോളിന്റെ ഉദിച്ചുയരും താരമായ സീസൺ സെൽവൻ മുതൽ പന്തു തട്ടി തുടങ്ങിയ 5 വയസുകാരൻ ആന്റണി വരെ ഒരേ സ്വരത്തിൽ പറയുന്നു: ‘വേൾഡ് കപ്പ് ആവേശം അത് കാണണമെങ്കില്‍ പൊഴിയൂരിൽ തന്നെ വരണം’.
ഇന്ത്യൻ ഫുഡ്‌ബോളിന് ഇതിനകം തന്നെ ഒട്ടേറെ താരങ്ങളെ സമ്മാനിച്ച പൊഴിയൂരിന്റെ മണ്ണിൽ നിന്നാണ് സന്തോഷ് ട്രോഫി കേരളത്തിലേക്കെത്തിച്ച ടീമിന്റെ വൈസ് ക്യാപ്‌റ്റനായി സീസൺ സെൽവനും ടീം അംഗമായിരുന്ന ലിജോയും പൊഴിയൂരിന്റെ അഭിമാന താരങ്ങളായി മാറിക്കഴിഞ്ഞു.
ഇന്ത്യയിലെ വിവിധ ക്ലബുകളിലും ടീമുകളിലും കളിക്കുന്ന 20-തിലധികം താരങ്ങളെ പൊഴിയൂർ തീരം സംഭാവന ചെയ്തു എന്നതും അഭിമാനകരമാണ്.
തിരുവന്തപുരം ലത്തീൻ രൂപതക്ക് കീഴിലെ കൊല്ലംകോട് സെന്റ് മാത്യൂസ്
ദേവാലയത്തിന്റെയും പരുത്തിയൂർ മറിയം മഗ്‌ദലനാ ദേവാലയത്തിന്റെയും പ്രോത്‌സാഹനവും ഈ താരങ്ങൾക്ക് ലഭിക്കുന്നു എന്നതും വിജയ വഴിയിൽ ഇവർക്ക് മുന്നേറാനുളള പ്രചോദനമാണ്.
ക്ലബ് ഫുഡ്‌ബോളിൽ മാസ്‌മരികത തീർത്ത മെസിയും നെയ്‌മറും റൊണാൾഡോയുമെല്ലാം ഇനി തങ്ങളുടെ സ്വന്തം രാജ്യങ്ങൾക്ക് വേണ്ടി കുപ്പായമണിഞ്ഞ് മൈതാനത്തിറങ്ങുമ്പോൾ ഫൈനൽ മത്സരം നടക്കുന്ന ജൂലൈ 15 വരെ ആവേശം ഉയരും. ഒപ്പം പൊഴിയൂരിലും വേൾഡ് കപ്പ് ദിനരാത്രങ്ങൾക്ക് തുടക്കമാവും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.