
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നതെന്ന് ഭാരതത്തില്‍ നിന്നുള്ള യുവജന പ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമായ സിനഡിൽ പേര്‍സിവാള്‍ ഹാള്‍ട്. ഒക്ടോബര്‍ 19-Ɔο തിയതിയാണ് സിനഡില്‍ ഫ്രാന്‍സിസ് പാപ്പായുടെയും സിനഡു പിതാക്കന്മാരുടെയും യുവജന പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ പേര്‍സിവാള്‍ ഈ അഭിപ്രായം മുന്നോട്ടുവച്ചത്.
സഭയില്‍ യുവജനങ്ങള്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നുവെന്നും ചുങ്കക്കാരന്‍ മത്തായിയെയും സാവൂളിനെയുംപോലെ യുവജനങ്ങള്‍ പൊള്ളയായും പകച്ചും നടക്കുന്നവരാണ് യുവജനങ്ങളെന്നും പേര്‍സിവാള്‍ പറഞ്ഞു.
യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്. അവര്‍ സമറിയക്കാരി സ്ത്രീയെയും മേരി മഗ്ദലയെയുംപോലെ ശാരീരികമായും ലൈംഗികമായും വൈകാരികമായും പതറിയവരും, തകര്‍ന്ന ബന്ധങ്ങളില്‍ കുടുങ്ങിയവരുമാണ്. അവര്‍ ജീവന്‍റെ ജലം തേടുന്നവരാണ്. അവര്‍ ജീവന്‍റെ ജലം തേടുന്നവരാണ്. പത്രോസിനെപ്പോലെ അവര്‍ ഭീരുക്കളും, സ്വാര്‍ത്ഥരുമാണ്. പത്രോസിനെപ്പോലെ അവര്‍ ഭീരുക്കളും, സ്വാര്‍ത്ഥരുമാണ്. എന്നാല്‍ ആ വലിയമുക്കുവനെപ്പോലെ അടിത്തറയാകാനുള്ള കരുത്തുമുണ്ട്. സക്കേവൂസിനെപ്പോലെ യുവജനങ്ങള്‍ യേശുവിനെ തേടുകയാണ്. അയാളെപ്പോലെ ഞങ്ങളും അഴിമതിക്കാരായിട്ടുണ്ട്. അന്യരെ വഞ്ചിക്കുകയും, സ്വയം വഞ്ചിക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ ഒത്തിരിപേര്‍ സാമൂഹ്യമാധ്യമ ശൃംഖലകളുടെ പൊയ്മുഖങ്ങള്‍ പേറി നടക്കുകയാണ്. അതിനാൽ യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളും ദൈവവിളിയും ശരിയായ രൂപപ്പെടുത്താന്‍ സഹായിച്ചാല്‍ അവര്‍ സഭയുടെ കരുത്തുറ്റ പ്രേഷിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.