
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞത്ത് നടത്തുന്ന മൽസ്യ തൊഴിലാളികളുടെ അതിജീവന സമരം 130 ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ച് ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തെ പോലീസ് ഗുണ്ടകളെ കൊണ്ട് അടിച്ചർത്താൻ നോക്കുന്ന ഈ ജനാധിപത്യവിരുദ്ധ നിലപാട് ഒരിക്കലൂം അംഗീകരിക്കാൻ കഴിയില്ലെന്ന് കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത. ‘അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചു’ എന്ന് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ സർക്കാർ നൽകിയെന്ന് പറയുന്ന ആ ഉത്തരവ് ഉടൻ പുറത്തു വിടണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെട്ടു.
ഞായറാഴ്ച വിഴിഞ്ഞത്ത് നടന്ന അക്രമങ്ങൾ ബോധപൂർവം ഗൂഢശക്തികളുടെ ഒത്താശയോടെ സർക്കാരും പോലീസും ചേർന്ന് നടത്തിയ നാടകമാണെന്നും, ഇന്നലെ നടന്ന സമരത്തിന് പിന്നിൽ ആരാണെന്നു സർക്കാർ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെടുന്നു. സർക്കാരിന്റെ മർക്കട മുഷ്ടി വെടിഞ്ഞു അകാരണമായി ബിഷപ്പിനെതിരെയും സമരക്കാർക്കെതിരെയും എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിച്ച് സമാധാനപരമായി സമരനേതാക്കളുമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തെണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെടുന്നു.
നെയ്യാറ്റിൻകര ജോൺ പോൾ സെക്കന്റ് ഹോമിൽ കൂടിയ അടിയന്തിര യോഗത്തിൽ രൂപത പ്രസിഡന്റ് ശ്രീ.ആൽഫ്രഡ് വിൽസൺ അധ്യക്ഷത വഹിച്ചു, അൽമായ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം., ജനറൽ സെക്രട്ടറി ശ്രീ.വികാസ് കുമാർ എൻ.വി., ട്രെഷറർ ശ്രീ.രാജേന്ദ്രൻ ജെ. എന്നിവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.