
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് മാതാവിന്‍റെ ഗ്രോട്ടോ, മാതാവിന്‍റെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ടാസ്വദിക്കാനുളള അവസരമാണുളളത്. സഭ പരിശുദ്ധ അമ്മയെ പ്രത്യകമായി ആദരിക്കുന്ന ഈ മാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലൂടെ ഒരു മ്രരിയന്‍ തീര്‍ഥാടനം ലഭ്യമാകുമെന്നത് തീര്‍ച്ചയാണ്.
മെയ് 4 മുതല്‍ 29 വരെ, എല്ലാ ശനി, ബുധന്‍ ദിവസങ്ങളിലും, ഫ്രാന്‍സിസ്പാപ്പയുടെ പൊതു ദര്‍ശന പരിപാടിക്ക് ശേഷം, വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ലോകമെമ്പാടുമുള്ള മാതാവിന്‍റെ നിരവധി ചിത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വത്തിക്കാന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുളളവര്‍ക്ക് വത്തിക്കാന്‍ മ്യൂസിയങ്ങള്‍ വഴി ബുക്ക് ചെയ്യാം.
വത്തിക്കാന്‍ സിറ്റിയുടെ പകുതിയോളം വരുന്ന 57 ഏക്കറിലധികം പൂന്തോട്ടങ്ങളാണുളളത്. മേയ് മാസം പൂക്കളുടെ മാസം കൂടിയായതിനാല്‍ വിവിധ ഇനങ്ങളിലെ പൂക്കളും ഈ മാസം വത്തിക്കാന്‍ ഗാര്‍ഡനില്‍ ആസ്വദിക്കാം.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.