Categories: Daily Reflection

മുൻഗണന നിത്യജീവിതത്തിന്

മുൻഗണന നിത്യജീവിതത്തിന്

ഏതു പദ്ധതി നടപ്പാക്കുമ്പോഴും നമുക്ക് അത്യാവശ്യം വേണ്ട ഒന്നാണ് മുൻഗണനാക്രമം: ആദ്യം ചെയ്യേണ്ടത് എന്ത്? പിന്നീട് നിർവഹിക്കേണ്ടത് എന്ത്? എന്നുള്ള ക്രമം. ജീവിത വിജയത്തിനും ഒരു മുൻഗണനാക്രമം അത്യന്താപേക്ഷിതമാണ്. ഇന്നത്തെ ദിവ്യബലിയിലെ വചനഭാഗങ്ങൾ ഒരു “മുൻഗണനാക്രമം” തയ്യാറാക്കുന്നതിനെപ്പറ്റിയാണ് നമ്മോടു സംസാരിക്കുന്നത്. നിയമാവർത്തന പുസ്തകത്തിൽ നിന്നുള്ള വായനയിൽ, മോശ ഇസ്രായേൽ ജനത്തിന് മുൻപിൽ ജീവനും മരണവും തമ്മിലുള്ള തെരഞ്ഞെടുപ്പ് നടത്താൻ ആഹ്വാനം ചെയ്യുന്നു. ഇതിൽ ജീവൻ തെരഞ്ഞെടുക്കാൻ ചെയ്യേണ്ടത് എന്തെന്ന് മോശ വ്യക്തമാക്കുന്നുണ്ട്: “നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ച്,
അവിടുത്തെ വാക്കു കേട്ട്, അവിടുത്തോടു ചേർന്ന് നിൽക്കുക; നിനക്ക് ജീവനും ദീർഘായുസ്സും ലഭിക്കും” (നിയമാവർത്തനം 30,20). ദൈവമായ കർത്താവിനോടുചേർന്ന് നിൽക്കുന്നത് ജീവനും അകന്നു നിൽക്കുന്നത് മരണവും. എങ്ങിനെയാണ് ദൈവത്തോട് ചേർന്നു നിൽക്കാൻ സാധിക്കുന്നത്? “നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും” (നിയമാവർത്തനം 30,16) ചെയ്യുന്നതിലൂടെ.

ഇന്നത്തെ സുവിശേഷഭാഗത്തിനു മേല്പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ വൈരുദ്ധ്യമുള്ളതായി തോന്നാം. ഈശോ തന്റെ ശിഷ്യരോട്‌ പറയുന്നു, “സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും” (ലൂക്ക 9,24). ഈ വചനം മനസ്സിലാക്കാനുള്ള താക്കോൽ; “എന്നെപ്രതി”; എന്നുള്ള വാക്കാണ്. ഈശോ തന്റെ പീഡാനുഭവ-മരണ-ഉതഥാനങ്ങൾ പ്രവചിക്കുന്നതിന്റെ പശ്ച്ചാത്തലത്തിലാണ് ഈ വചനം. അതുകൊണ്ടുതന്നെ, നാം മനസ്സിലാക്കേണ്ടത്, ഈശോയോട് ചേർന്ന് നിൽക്കുന്നതിനെപ്രതിയുള്ള സഹനങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും ഓടിയകന്ന് തന്റെ ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവൻ യഥാർത്ഥത്തിൽ അത് നഷ്ടപ്പെടുത്തുകയാണെന്നും, സഹനങ്ങളുടെ നടുവിൽപ്പോലും ക്രിസ്തുവിനുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ യഥാർത്ഥത്തിൽ അത് നിത്യജീവനുവേണ്ടി ഭദ്രമാക്കുകയാണെന്നും ആണ്. അപ്പോൾ, നമ്മുടെ മുൻഗണനാക്രമത്തിൽ ആദ്യം വരേണ്ടത് നിത്യജീവനും അത് നേടിയെടുക്കാൻവേണ്ടി ദൈവത്തോടുള്ള ചേർന്ന് നിൽപ്പുമാണ്. ദൈവത്തോട് ചേർന്നുനിൽക്കാനും അതിനുവേണ്ടി മറ്റെല്ലാം നഷ്ടപ്പെടുത്താനുള്ള മനോഭാവം നേടിയെടുക്കാനും ഈ നോമ്പുകാലം നമ്മെ പ്രാപ്തരാക്കട്ടെ.

vox_editor

Share
Published by
vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago