
ജോസ് മാർട്ടിൻ
ആലപ്പുഴ: ദുഖവെള്ളിയാച്ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിലെ ശോകസാന്ദ്രമായ നഗരികാണിക്കൽ പ്രദിക്ഷണവേളയിൽ മുപ്പത്തിനാല് വർഷങ്ങളായി പാസ്ക്ക് രൂപത്തിന് മരമണിമുഴക്കുന്നത് ജസ്റ്റിൻ മാസാണ്. സുഹൃത്തുക്കൾക്കൊപ്പം താൻ ഇത് ഒരു നേർച്ചയായി തുടരുകയാണെന്ന് ജസ്റ്റിൻ മാസ് കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
കുഞ്ഞുനാൾ മുതൽ മരണിയുടെ പ്രത്യേകതയും, ശബ്ദവും അദ്ദേഹത്തെ ഏറെ സ്വാധീച്ചിരുന്നുവെന്നും 1988-ൽ ഈട്ടി തടിയിൽ മരപണിക്കാരനെ കൊണ്ട് അദ്ദേഹം ഒരു മരമണി നിർമ്മിച്ചിരുന്നു. ഒൻപത് മരമണി വരെ ഇപ്പോൾ സ്വന്തമായി അദ്ദേഹത്തിന്റെ പക്കലുണ്ട്. മരമണിയുടെ പ്രത്യേകത അതിന്റെ ശബ്ദത്തിലാണെന്നും, ഈട്ടി തടിയിൽ നിർമ്മിക്കുന്ന മരമണികൾക്ക് മാത്രമേ ആ പ്രത്യേക ശബ്ദം ലഭിക്കുകഉള്ളുവെന്നും ജസ്റ്റിൻ മാസ് പറയുന്നു.
മരമണികളുടെ ചരിത്രം:
ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ഉപയോഗിക്കുന്ന തടി കൊണ്ട് നിർമ്മിച്ച മരമണികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയാണ് ഇവ ആദ്യമായി നിർമ്മിച്ചത്. സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദു:ഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് അദ്ദേഹം മരമണികൾക്ക് രൂപം നൽകിയത്. പിന്നീട് പീഡാനുഭവ രംഗങ്ങളിലും ഇവ ഉപയോഗിച്ചുതുടങ്ങി.
സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മിഷണറിമാരാണ് കേരളത്തിൽ ഇവ കൊണ്ടുവന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് മരമണി ഭാരതത്തിൽ പ്രചരിപ്പിച്ചതെന്നും പറയപ്പെടുന്നു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.