
ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുകയും വിശ്വാസത്തിന്റെ പ്രതീകമായ കുരിശിൽ സ്ത്രീകളുടെ അടിവസ്ത്രം പ്രദർശിപ്പിച്ചുകൊണ്ടുള്ള കാർട്ടൂണിന് അവാർഡ് നൽകിയത് ഒരിക്കലും ന്യായീകരിക്കാനാകാത്തതെന്നും, അപലപനീയവുമെന്ന് ആലപ്പുഴ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി. അതുകൊണ്ട് തന്നെ, ക്രിസ്തീയ വിശ്വാസികളെയും കുരിശിനെയും അപമാനിച്ച കാർട്ടൂൺ പിൻവലിക്കണമെന്നും, ജൂറികളെ സർക്കാർ പിരിച്ചുവിടണമെന്നും ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോ വിവാദവുമായി ബന്ധപ്പെട്ട് വിശുദ്ധ കുരിശിനെ അപമാനിച്ചത് അങ്ങേയറ്റം നിന്ദ്യവും അപമാനകരവുമാണെന്ന് ആലപ്പുഴയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് അനീഷ് ആറാട്ടുകുളം പറഞ്ഞു.
കന്യാസ്ത്രീകളെ വേശ്യകൾ എന്ന് വിളിച്ച പി.സി.ജോർജിന്റെ ചിത്രം കാർട്ടൂണിൽ കൊടുത്തതിന്റെ പിന്നിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ജില്ലാ കമ്മിറ്റി ആരോപിച്ചു.
ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തിയ കാർട്ടൂണിസ്റ്റിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത അനീഷ് ആറാട്ടുകുളം, ജസ്റ്റിൻ കുന്നേൽ, രാജു അറക്കൽ എന്നിവർ ആവശ്യപ്പെട്ടു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.