ഇന്നത്തെ ദിവ്യബലിയിൽ സുവിശേഷത്തിൽ പ്രാർത്ഥനയെ യേശു വിശേഷിപ്പിക്കുന്നത് ചോദിക്കലും, അന്വേഷണവും, മുട്ടലും ആയിട്ടാണ്. “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും” (മത്തായി 7:7). ചില ദൈവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്, ചോദിക്കൽ പ്രാർത്ഥനയുടെ ലളിതമായ രൂപമായിട്ടും, അന്വേഷണം അല്പം കൂടി തീവ്രതയുള്ള പ്രാർത്ഥനയായിട്ടും, മുട്ടൽ ശാഠ്യത്തോടുകൂടെയുള്ള പ്രാർത്ഥനയായിട്ടുമാണ്. എന്നാൽ, നാം ഒരുകാര്യം മറക്കാൻ പാടില്ല, ചോദിക്കലും അന്വേഷണവും മുട്ടലും ഒന്നും ദൈവത്തിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ അല്ല. അതായത്, നാം ചോദിച്ചാൽ ദൈവം എന്തെങ്കിലും നമുക്ക് നൽകുകയുള്ളൂ എന്നുള്ള തെറ്റിധാരണ പാടില്ല. കാരണം, തന്റെ മക്കൾക്ക് എന്താണ് ആവശ്യമെന്ന് അവിടുന്ന് അറിയുന്നു. അതുകൊണ്ട്, നമ്മുടെ പ്രാർഥനകൾ വഴിയാണ്, ദൈവം നൽകുന്ന നന്മകൾ സ്വീകരിക്കാൻ നാം തന്നെ പരുവപ്പെടുകയാണ്. നമ്മുടെ പ്രാർഥനകൾക്കുള്ള ദൈവത്തിന്റെ മറുപടി വൈകുന്നെങ്കിൽ കൂടി, വീണ്ടും വീണ്ടും ദൈവത്തോട് ചോദിക്കുന്നതിൽ നമുക്ക് മടുപ്പ് തോന്നരുതെന്നാണ് ചോദിക്കുവാനും, അന്വേഷിക്കുവാനും, മുട്ടുവാനും പറയുമ്പോൾ നാം മനസിലാക്കേണ്ടത്.
നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നത് നാല് തരത്തിലാണെന്ന് ആത്മീയ പിതാക്കൻമാർ പറയാറുണ്ട്.
1) നാം ഒരുകാര്യത്തിനു വേണ്ടി പ്രാർഥിക്കുന്നു; അക്കാര്യം ചോദിച്ച ഉടനെ തന്നെ ദൈവം അനുവദിച്ചു തരുന്നു.
2) നാം ഒരു കാര്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു; ദൈവം അക്കാര്യം അനുവദിച്ചുതരാതെ, നാം ചോദിക്കാത്ത മറ്റൊരു കാര്യം നൽകുന്നു. കാരണം, ദൈവം നോക്കുന്നത്, നാം ചോദിക്കുന്ന കാര്യം അതുപോലെ തന്നെ അനുവദിച്ചു തന്നാൽ നമ്മുടെ നിത്യരക്ഷയെ എങ്ങനെ ബാധിക്കും എന്നാണ്. ഒരുപക്ഷെ, നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യം മറ്റെന്തോ ആണ് അതുകൊണ്ട് അക്കാര്യം ദൈവം നൽകുന്നു.
3) നാം ഒരു കാര്യത്തിന് വേണ്ടി ചോദിക്കുന്നു; എന്നാൽ അക്കാര്യം നാം ചോദിക്കുന്ന സമയത്ത് നൽകാതെ, ഒത്തിരിയേറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷം മാത്രം നൽകുന്നു. കാരണം, ഒരുപക്ഷെ, അക്കാര്യം സ്വീകരിക്കുവാൻ പാകത്തിൽ നാം അതുവരെയും ഒരുങ്ങാത്തതുകൊണ്ടായിരിക്കാം.
4) ചില കാര്യങ്ങൾ എത്ര ചോദിച്ചാലും ദൈവം തരില്ല. കാരണം, നമ്മുടെ നിത്യരക്ഷയ്ക്ക് വേണ്ടതെന്തെന്ന് നമ്മെക്കാളധികമായി ദൈവത്തിനറിയാം. അതിനാൽ നാം മനസിലാക്കേണ്ടത്, നമ്മുടെ എല്ലാ പ്രാർഥനകളും ദൈവം ശ്രവിക്കുന്നുണ്ട്, പക്ഷെ ദൈവം ആ പ്രാർത്ഥനകളോട് പ്രതികരിക്കുന്നത് നാം വിചാരിക്കുന്ന രീതിയിൽ ആയിരിക്കില്ല എന്നുമാത്രം.
അതുകൊണ്ട്, ഇടതടവില്ലാതെ പ്രാർത്ഥിക്കുന്ന ശീലം നമുക്ക് വളർത്തിയെടുക്കാം. നമ്മുടെ ജീവിതം മുഴുവനും ഒരു പ്രാർത്ഥനയായി രൂപാന്തരപ്പെടട്ടെ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.