
ഇന്നത്തെ ദിവ്യബലിയിൽ സുവിശേഷത്തിൽ പ്രാർത്ഥനയെ യേശു വിശേഷിപ്പിക്കുന്നത് ചോദിക്കലും, അന്വേഷണവും, മുട്ടലും ആയിട്ടാണ്. “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും” (മത്തായി 7:7). ചില ദൈവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്, ചോദിക്കൽ പ്രാർത്ഥനയുടെ ലളിതമായ രൂപമായിട്ടും, അന്വേഷണം അല്പം കൂടി തീവ്രതയുള്ള പ്രാർത്ഥനയായിട്ടും, മുട്ടൽ ശാഠ്യത്തോടുകൂടെയുള്ള പ്രാർത്ഥനയായിട്ടുമാണ്. എന്നാൽ, നാം ഒരുകാര്യം മറക്കാൻ പാടില്ല, ചോദിക്കലും അന്വേഷണവും മുട്ടലും ഒന്നും ദൈവത്തിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കുന്നതിനുള്ള വ്യവസ്ഥകൾ അല്ല. അതായത്, നാം ചോദിച്ചാൽ ദൈവം എന്തെങ്കിലും നമുക്ക് നൽകുകയുള്ളൂ എന്നുള്ള തെറ്റിധാരണ പാടില്ല. കാരണം, തന്റെ മക്കൾക്ക് എന്താണ് ആവശ്യമെന്ന് അവിടുന്ന് അറിയുന്നു. അതുകൊണ്ട്, നമ്മുടെ പ്രാർഥനകൾ വഴിയാണ്, ദൈവം നൽകുന്ന നന്മകൾ സ്വീകരിക്കാൻ നാം തന്നെ പരുവപ്പെടുകയാണ്. നമ്മുടെ പ്രാർഥനകൾക്കുള്ള ദൈവത്തിന്റെ മറുപടി വൈകുന്നെങ്കിൽ കൂടി, വീണ്ടും വീണ്ടും ദൈവത്തോട് ചോദിക്കുന്നതിൽ നമുക്ക് മടുപ്പ് തോന്നരുതെന്നാണ് ചോദിക്കുവാനും, അന്വേഷിക്കുവാനും, മുട്ടുവാനും പറയുമ്പോൾ നാം മനസിലാക്കേണ്ടത്.
നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നത് നാല് തരത്തിലാണെന്ന് ആത്മീയ പിതാക്കൻമാർ പറയാറുണ്ട്.
1) നാം ഒരുകാര്യത്തിനു വേണ്ടി പ്രാർഥിക്കുന്നു; അക്കാര്യം ചോദിച്ച ഉടനെ തന്നെ ദൈവം അനുവദിച്ചു തരുന്നു.
2) നാം ഒരു കാര്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു; ദൈവം അക്കാര്യം അനുവദിച്ചുതരാതെ, നാം ചോദിക്കാത്ത മറ്റൊരു കാര്യം നൽകുന്നു. കാരണം, ദൈവം നോക്കുന്നത്, നാം ചോദിക്കുന്ന കാര്യം അതുപോലെ തന്നെ അനുവദിച്ചു തന്നാൽ നമ്മുടെ നിത്യരക്ഷയെ എങ്ങനെ ബാധിക്കും എന്നാണ്. ഒരുപക്ഷെ, നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യം മറ്റെന്തോ ആണ് അതുകൊണ്ട് അക്കാര്യം ദൈവം നൽകുന്നു.
3) നാം ഒരു കാര്യത്തിന് വേണ്ടി ചോദിക്കുന്നു; എന്നാൽ അക്കാര്യം നാം ചോദിക്കുന്ന സമയത്ത് നൽകാതെ, ഒത്തിരിയേറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷം മാത്രം നൽകുന്നു. കാരണം, ഒരുപക്ഷെ, അക്കാര്യം സ്വീകരിക്കുവാൻ പാകത്തിൽ നാം അതുവരെയും ഒരുങ്ങാത്തതുകൊണ്ടായിരിക്കാം.
4) ചില കാര്യങ്ങൾ എത്ര ചോദിച്ചാലും ദൈവം തരില്ല. കാരണം, നമ്മുടെ നിത്യരക്ഷയ്ക്ക് വേണ്ടതെന്തെന്ന് നമ്മെക്കാളധികമായി ദൈവത്തിനറിയാം. അതിനാൽ നാം മനസിലാക്കേണ്ടത്, നമ്മുടെ എല്ലാ പ്രാർഥനകളും ദൈവം ശ്രവിക്കുന്നുണ്ട്, പക്ഷെ ദൈവം ആ പ്രാർത്ഥനകളോട് പ്രതികരിക്കുന്നത് നാം വിചാരിക്കുന്ന രീതിയിൽ ആയിരിക്കില്ല എന്നുമാത്രം.
അതുകൊണ്ട്, ഇടതടവില്ലാതെ പ്രാർത്ഥിക്കുന്ന ശീലം നമുക്ക് വളർത്തിയെടുക്കാം. നമ്മുടെ ജീവിതം മുഴുവനും ഒരു പ്രാർത്ഥനയായി രൂപാന്തരപ്പെടട്ടെ.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.