Categories: Daily Reflection

മാർച്ച് 11: കാരുണ്യം

വലതുവശത്തുള്ളർ ചെയ്തതായും, ഇടതുവശത്തുള്ളവർ ചെയ്യാത്തതായും പറയുന്നത് 'ആറ് കാരുണ്യപ്രവൃത്തികൾ' ആണ്: ഭക്ഷണം, വെള്ളം, ആതിഥേയത്വം, വസ്ത്രം, രോഗീശുശ്രുഷ, കാരാഗൃഹസന്ദർശനം

ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷഭാഗത്ത്, അവസാന വിധിയുടെ ഒരു ആവിഷ്ക്കാരം യേശു നടത്തുന്നുണ്ട്. തന്റെ മുൻപിൽ ഒരുമിച്ചു കൂട്ടപ്പെട്ടിരിക്കുന്ന ജനതകളെ രണ്ടായി തിരിച്ചു മനുഷ്യപുത്രൻ വിസ്താരം നടത്തുന്നു. ജനതകളെ തമ്മിൽ വേർതിരിക്കുന്ന നടപടിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ‘സാദൃശ്യം’ ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്നതാണ്. ചെമ്മരിയാടും കോലാടും പലർക്കും ഒരുപോലെ തോന്നാമെങ്കിലും, ഇടയന് അവ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചെമ്മരിയാടിന്റെ രോമം വിലയുള്ളതാകയാൽ ഇടയൻ കോലാടുകളേക്കാൾ ചെമ്മരിയാടുകളെ വിലമതിക്കുന്നു. ഇടതുവശത്തു കൂട്ടിയിരിക്കുന്ന ജനതയെക്കാൾ വലതുവശത്തു കൂട്ടപ്പെട്ട ജനതയെ മനുഷ്യപുത്രൻ വിലമതിക്കുന്നു.കാരണം, അവർ മറ്റുള്ളവർക്ക് കാരുണ്യം ചെയ്തവരാണ്. നന്മകൾ ചെയ്യുന്നവർക്കാണ് അന്ത്യവിധിയിൽ വിലയുള്ളതെന്ന് നമുക്ക് മറക്കാതിരിക്കാം.

വലതുവശത്തുള്ളർ ചെയ്തതായും, ഇടതുവശത്തുള്ളവർ ചെയ്യാത്തതായും പറയുന്നത് ‘ആറ് കാരുണ്യപ്രവൃത്തികൾ’ ആണ്: ഭക്ഷണം, വെള്ളം, ആതിഥേയത്വം, വസ്ത്രം, രോഗീശുശ്രുഷ, കാരാഗൃഹസന്ദർശനം. ഇവ ഓരോന്നും ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ആണ്. ഇവ ചെയ്യുവാൻ വലിയ മുതൽമുടക്കോ പരിശീലനമോ ഉന്നതവിദ്യാഭ്യാസ യോഗ്യതയോ ഒന്നും ആവശ്യമില്ല. ഏതൊരാൾക്കും നിറവേറ്റാവുന്ന പ്രവൃത്തികളാണിവ. ഈ കാരുണ്യപ്രവൃത്തികൾ ചെയ്യുന്നവന് വലിയ ത്യാഗങ്ങളൊന്നും ഏറ്റെടുക്കേണ്ടതില്ല; അതേസമയം, അത് ലഭിക്കുന്നവന് അവന്റെ വലിയ ഒരു സഹനമാണ് ഇല്ലാതാകുന്നത്.

ഈ കാരുണ്യപ്രവൃത്തികളെല്ലാം തനിക്കുതന്നെയാണ് ചെയ്തത് എന്ന് മനുഷ്യപുത്രൻ പറയുമ്പോൾ, വലതുവശത്തു നിൽക്കുന്നവർ അത്ഭുതത്തോടെ ചോദിക്കുന്നു, ഈ പ്രവൃത്തികളെല്ലാം ഞങ്ങൾ നിനക്കായി എപ്പോഴാണ് ചെയ്തത് എന്ന്. ഈ പ്രവൃത്തികളെല്ലാം ചെയ്തപ്പോൾ തങ്ങൾ കാരുണ്യം കാണിച്ചത് യേശുവിനു തന്നെയായിരുന്നു എന്ന് അവർക്കു വിശ്വസിക്കാനാകുന്നില്ല. “ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന്” ചെയ്തുകൊടുത്ത കാരുണ്യപ്രവൃത്തിക്ക് പ്രതിഫലം ലഭിക്കും എന്ന് അവർക്കു യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അവർ കണക്കുകൂട്ടലുകളൊന്നും കൂടാതെ തന്നെ ഔദാര്യം കാണിച്ചു. തങ്ങളുടെ മുൻപിൽ നിൽക്കുന്ന മനുഷ്യന്റെ ആവശ്യം കണ്ടറിഞ്ഞു അവർ ചെയ്ത പ്രവൃത്തികളായിരുന്നു ഇവയൊക്കെയും.

ഈ നോമ്പ് കാലഘട്ടത്തിൽ പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവർക്ക് നന്മകൾ ചെയ്യാൻ നമുക്ക് തീരുമാനമെടുക്കാം. നാം ഇപ്പോൾ ചെയ്യുന്ന കാരുണ്യമാണ് വിധിദിനത്തിൽ നമ്മെ മനുഷ്യപുത്രന്റെ വലതുവശത്തു നിർത്താൻ പര്യാപ്തമാക്കുന്നതെന്നു നമുക്ക് മറക്കാതിരിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

6 days ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

2 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

3 weeks ago