
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വത്തിക്കാന്‍ സ്ഥാനപതിയും ഫ്രാന്‍സിസ് പാപ്പായുടെ പ്രതിനിധിയുമായ ആര്‍ച്ച് ബിഷപ് ജ്യാന്‍ബാറ്റിസ്റ്റ ദ്വിക്വാത്രോക്ക് നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ഊഷ്മള സ്വീകരണം. ശനിയാഴ്ച കേരള ലത്തീന്‍ സഭയിലെ ബിഷപ്പ്മാരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് നാളെ മലങ്കര കത്തോലിക്കാ സഭയുടെ സിനഡിലും പങ്കെടുക്കും.
നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ബിഷപ്പ് വിന്‍സെന്‍റ് സാമുവലും മോണ്‍.ജി.ക്രിസ്തുദാസും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ‘കൂട്ടായ്മയാണ് സഭയുടെ കരുത്തും അന്തസത്ത’യുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ‘കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയാണ് സഭയുടെ പ്രധാന ദൗത്യം’മെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, ഫാ.ജോസഫ് അനില്‍, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ജോയി മത്യാസ്, കെ.എല്‍.സി.എ. പ്രസിഡന്‍റ് ഡി.രാജു, കെ.എല്‍.സി.ഡബ്ല്യൂ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആറ്റില്‍സ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം, വിന്‍സെന്‍റ് ഡി പോള്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് രാജമണി തുടങ്ങിയവര്‍ പങ്കടുത്തു.
തുടര്‍ന്ന്, നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയവും, പേയാട് സെന്‍റ് സേവ്യേഴ്സ് സെമിനാരിയും ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശിച്ചു.
സെമിനാരി സന്ദർശനം
സെമിനാരി വിദ്യാർഥികളോട് ആര്‍ച്ച് ബിഷപ് ജ്യാന്‍ബാറ്റിസ്റ്റ ദ്വിക്വാത്രോയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു; ‘സഭയെന്നത് ക്രിസ്തുവാണെന്നും, സഭയെയും ക്രിസ്തുവിനെയും നാം സ്നേഹിക്കണമെന്നും, ഭാവിയിൽ വൈദീക കൂട്ടായ്മയിലായിരുന്നുകൊണ്ട്, ഒരുകുടുംബം പോലെ ജീവിക്കേണ്ടവർ സെമിനാരി രൂപീകരണ വേളയിൽ ഒരുകുടുംബം പോലെ ജീവിക്കുവാൻ ഉതകുന്ന വിധം രൂപീകരണത്തിൽ ഏർപ്പെടണം. ബിഷപ്പ് വിൻസെന്റ് സാമുവലും, മോൺ.ജി.ക്രിസ്തുദാസും, സെമിനാരി റെക്ടർ ഡോ.റ്റി.ക്രിസ്തുദാസും, വൈസ് റെക്ടർ ഡോ.അലോഷ്യസ് സത്യനേശനും, പ്രീഫെക്ട് രാജേഷ് കുറിച്ചിയിലും, ഫാ.പോൾ എ.എസും സന്നിഹിതരായിരുന്നു.
ചൊവ്വാഴ്ച ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിൽ നിന്നും മടങ്ങും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.