
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ഫ്രാന്‍സിസ് പാപ്പയുടെ ഇന്താ സന്ദര്‍ശനത്തിന് അനുകൂല സാഹചര്യമുണ്ടാകാനായി പ്രാര്‍ത്ഥിക്കാമെന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജ്യാന്‍ബാറ്റിസ്റ്റ ദ്വിക്വാത്രോ. നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ സന്ദര്‍ശനം നടത്തവെ രൂപതയിലെ വൈദീകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ പിതാവിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട മോണ്‍.സെല്‍വരാജന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായുള്ള അനുകൂല സാഹചര്യത്തിനായി പ്രാര്‍ഥിക്കാമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. സെപ്റ്റംബറില്‍ ഇന്ത്യയിലെ ലത്തീന്‍ ബിപ്പുമാര്‍ വിവിധ സമയങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുന്നുണ്ട്. അതിലൂടെ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും ആർച്ച് ബിഷപ്പ് സൂചിപ്പിച്ചു.
കേരളത്തിലെ ലത്തീന്‍ സഭ ഒഴികെയുളള സഭകളെ എങ്ങനെ വിലയിരുത്തുന്നു, എന്ന ഫാ.ബെന്‍ ബോസിന്‍റെ ചോദ്യത്തിന് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എടുത്ത് കൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് മറുപടി നല്‍കിയത്. ലോകത്തില്‍ വിവിധ രൂപത്തിലും വിവിധ സാസ്കാരിക പൈതൃകങ്ങളിലുമാണ് സഭ പ്രവര്‍ത്തിക്കുന്നത്. അതു തന്നെയാണ് ഇന്ത്യയിലെ രീതിയും. വൈദികരും കന്യാസ്ത്രികളും വിവിധ സഭകളായാണ് പല രൂപതകളിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സഭകള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണം എന്നതാണ് സഭ ആഗ്രഹിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്; സഭക്ക് രണ്ട് ശ്വാസ്വാശ്ചോസ കുഴലുകളാണ് ഉളള് ഒന്ന് ലത്തീന്‍ സഭയും മറ്റേത് എല്ലാ സഭകളുടെയും കൂട്ടായ്മയും. എന്നാല്‍, ഇന്ത്യയില്‍ സഭയെന്നാല്‍ മൂന്ന് ശ്വാസ്വാശ്ചോസ കുഴലുകള്‍ ചേര്‍ന്നതാണെന്നും തമാശ രൂപേണ ജോണ്‍പോള്‍ 2- ാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ സഭ വളരെ വിശാല ഹൃദയത്തോടും സമചിത്തതയോടും കൂടി പ്രവര്‍ത്തിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.