
സ്വന്തം ലേഖകൻ
പറണ്ടോട്: നെയ്യാറ്റിൻകര രൂപതയിലെ ആര്യനാട് ഫെറോനയിലെ മലയൻതേരി സെന്റ് ജോസഫ് ദേവാലയം മെയ് 5 ഞായറാഴ്ച്ച അഭിവന്ദ്യ പുനലൂർ രൂപതാ മെത്രാൻ ഡോ.സിൽവസ്റ്റർ പൊന്നുമുത്തൻ ആശീർവദിച്ച് ആരാധനയ്‌ക്കും ദിവ്യബലിയർപ്പണത്തിനുമായി ഇടവകയ്ക്ക് സമർപ്പിച്ചു. തുടർന്ന്, നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് മോൺ.റൂഫസ് പയസ് ലീൻ, ഫാ.കിരൺ, ഫാ.രഞ്ജിത്ത്, ഫാ.സ്റ്റാൻലി രാജ് തുടങ്ങിയവർ സഹകാർമികരായി.
ഇത് കത്തോലിക്കാകാർക്ക് വേണ്ടി മാത്രമുള്ള ആലയമല്ല. മറിച്ച്, ഈ ദേശവാസികളായുള്ള സകലരുടെയും ആലയമാണ്. ഈ ദേവാലയത്തിലെത്തി പ്രാർത്ഥിക്കുന്നവർക്ക് രക്ഷയും ഐശ്വര്യവുമുണ്ടാകുമെന്നും, വിശുദ്ധ ഔസേഫ് പിതാവിന്റെ അദ്ഭുതകരമായ കരുതൽ അവർക്ക് ലഭിക്കുമെന്നും ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ഇടവക വിശ്വാസ സമൂഹത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ അടുത്ത ഇടവകകളിൽ നിന്നും, മലയന്തേരി പ്രദേശത്തുനിന്നും ധാരാളം പേർ എത്തിയിരുന്നു.
2002-ൽ പറണ്ടോട് വികാരിയായിരുന്ന ഫാ.സൈമൺ പീറ്ററാണ് വിശ്വാസികളുടെ ആഗ്രഹപ്രകാരം മലയൻതേരിയിൽ വസ്തു വാങ്ങി പുതിയ ദേവാലയത്തിനുള്ള പ്രവർത്തനം ആരംഭിച്ചത്. 2009-ൽ പറണ്ടോട് ഇടവക വികാരിയായിരുന്ന ഫാ.സ്റ്റാൻലി രാജ് പുതിയ ദേവാലയത്തിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ദേവാലയത്തിന്റെ പില്ലറുകളുടെ പണികൾവരെ എത്തിച്ചു എങ്കിലും സാമ്പത്തിക പരാധീനത മൂലം പണി തുടർന്നു നടന്നില്ല. 2013-ൽ ഫാ.ജോസഫ് പാറാങ്കുഴി പറണ്ടോട് ഇടവക വികാരിയായി നിയമിതനായി എങ്കിലും ആ കാലഘട്ടത്തിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. 2018-ൽ മോൺ.റൂഫസ് പയസ്ലീൻ പറണ്ടോട് ഇടവക വികാരിയായി നിയമിതനായ ശേഷം, പുതിയ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. തുടർന്ന്, പറണ്ടോട്, ചേരപ്പള്ളി ഇടവകക്കാരുടെയും, അഭ്യുദയകാംക്ഷികളുടെയും, മലയൻതേരി ഇടവകക്കാരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങളുടെ ഫലമായും, പറണ്ടോട് ഇടവക വികാരി റവ.ഡോ.വിൻസെന്റ് ആർ.പി.യുടെയും മോൺ.റൂഫസ് പയസ്ലീന്റെയും ശ്രമഫലമായും മലയൻതേരി സെന്റ് ജോസഫ് ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാവുകയായിരുന്നു.
പറണ്ടോട് സെന്റ്മേരീസ് ദേവാലയത്തിന്റെ ഉപ-ഇടവകയാണ് മലയൻതേരി സെന്റ് ജോസഫ് ദേവാലയം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.