
സ്വന്തം ലേഖകൻ
പറണ്ടോട്: നെയ്യാറ്റിൻകര രൂപതയിലെ ആര്യനാട് ഫെറോനയിലെ മലയൻതേരി സെന്റ് ജോസഫ് ദേവാലയം മെയ് 5 ഞായറാഴ്ച്ച അഭിവന്ദ്യ പുനലൂർ രൂപതാ മെത്രാൻ ഡോ.സിൽവസ്റ്റർ പൊന്നുമുത്തൻ ആശീർവദിച്ച് ആരാധനയ്‌ക്കും ദിവ്യബലിയർപ്പണത്തിനുമായി ഇടവകയ്ക്ക് സമർപ്പിച്ചു. തുടർന്ന്, നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് മോൺ.റൂഫസ് പയസ് ലീൻ, ഫാ.കിരൺ, ഫാ.രഞ്ജിത്ത്, ഫാ.സ്റ്റാൻലി രാജ് തുടങ്ങിയവർ സഹകാർമികരായി.
ഇത് കത്തോലിക്കാകാർക്ക് വേണ്ടി മാത്രമുള്ള ആലയമല്ല. മറിച്ച്, ഈ ദേശവാസികളായുള്ള സകലരുടെയും ആലയമാണ്. ഈ ദേവാലയത്തിലെത്തി പ്രാർത്ഥിക്കുന്നവർക്ക് രക്ഷയും ഐശ്വര്യവുമുണ്ടാകുമെന്നും, വിശുദ്ധ ഔസേഫ് പിതാവിന്റെ അദ്ഭുതകരമായ കരുതൽ അവർക്ക് ലഭിക്കുമെന്നും ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ഇടവക വിശ്വാസ സമൂഹത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ അടുത്ത ഇടവകകളിൽ നിന്നും, മലയന്തേരി പ്രദേശത്തുനിന്നും ധാരാളം പേർ എത്തിയിരുന്നു.
2002-ൽ പറണ്ടോട് വികാരിയായിരുന്ന ഫാ.സൈമൺ പീറ്ററാണ് വിശ്വാസികളുടെ ആഗ്രഹപ്രകാരം മലയൻതേരിയിൽ വസ്തു വാങ്ങി പുതിയ ദേവാലയത്തിനുള്ള പ്രവർത്തനം ആരംഭിച്ചത്. 2009-ൽ പറണ്ടോട് ഇടവക വികാരിയായിരുന്ന ഫാ.സ്റ്റാൻലി രാജ് പുതിയ ദേവാലയത്തിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ദേവാലയത്തിന്റെ പില്ലറുകളുടെ പണികൾവരെ എത്തിച്ചു എങ്കിലും സാമ്പത്തിക പരാധീനത മൂലം പണി തുടർന്നു നടന്നില്ല. 2013-ൽ ഫാ.ജോസഫ് പാറാങ്കുഴി പറണ്ടോട് ഇടവക വികാരിയായി നിയമിതനായി എങ്കിലും ആ കാലഘട്ടത്തിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. 2018-ൽ മോൺ.റൂഫസ് പയസ്ലീൻ പറണ്ടോട് ഇടവക വികാരിയായി നിയമിതനായ ശേഷം, പുതിയ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. തുടർന്ന്, പറണ്ടോട്, ചേരപ്പള്ളി ഇടവകക്കാരുടെയും, അഭ്യുദയകാംക്ഷികളുടെയും, മലയൻതേരി ഇടവകക്കാരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങളുടെ ഫലമായും, പറണ്ടോട് ഇടവക വികാരി റവ.ഡോ.വിൻസെന്റ് ആർ.പി.യുടെയും മോൺ.റൂഫസ് പയസ്ലീന്റെയും ശ്രമഫലമായും മലയൻതേരി സെന്റ് ജോസഫ് ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാവുകയായിരുന്നു.
പറണ്ടോട് സെന്റ്മേരീസ് ദേവാലയത്തിന്റെ ഉപ-ഇടവകയാണ് മലയൻതേരി സെന്റ് ജോസഫ് ദേവാലയം.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.