
അനില്‍ ജോസഫ്
മാറനല്ലൂര്‍: കോര്‍ എപ്പിസ്ക്കോപ്പ ഫാ.ഫിലിപ്പ് ഉഴനെല്ലൂര്‍ അജപാലന ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ മലങ്കര കത്തോലിക്കാ സഭക്ക് നഷ്ടമാകുന്നത് സഭയുടെ വളര്‍ച്ചക്ക് 90 കളില്‍ പുത്തന്‍ ചൈതന്യം പകര്‍ന്ന പുരോഹിത ശ്രേഷ്ടനെയാണ്.
പാറശാലയില്‍ മലങ്കര സഭയുടെ പുതിയ ഭദ്രാസനം രൂപീകരിച്ചപ്പോള്‍ അതിന് മുമ്പ് തന്നെ സഭക്ക് അടിത്തറപാകാന്‍ ഫാ.ഫിലിപ്പ് ഉഴനെല്ലൂരിന് കഴിഞ്ഞു. പുതിയ രൂപതയുടെ പ്രഖ്യാപനം വത്തിക്കാനില്‍ നിന്ന് വരുമ്പോള്‍ തെക്കിന്‍റെ മലങ്കര വിശ്വാസത്തെ സഭ അംഗീകരിച്ചു എന്നായിരുന്നു ഫാ.ഫിലിപ്പ് ഉഴനെല്ലൂരിന്‍റെ വാക്കുകള്‍.
രൂപതാ കേന്ദ്രമായി പഖ്യാപിക്കപ്പെട്ട പാറശാലയിലെ 103 ഇടവകകളില്‍ 56 ദേവാലയങ്ങള്‍ പണികഴിപ്പിച്ചത് ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പായായിരുന്നു. നെയ്യാറ്റിന്‍കര കാട്ടാക്കട പാറശാല വൈദിക ജില്ലകള്‍ ഏകോപിപ്പിച്ച് ഭദ്രാസനം പ്രഖ്യാപിക്കുമ്പോള്‍ മൂന്ന് വൈദീക ജില്ലകളിലും ഫിലിപ് കോര്‍ എപ്പിസ്കോപ്പക്ക് വിശ്വാസ ചൈതന്യം പരത്തി ഇടവകകള്‍ സ്ഥാപികാന്‍ കഴിഞ്ഞു എന്നതും പ്രത്രേകതയാണ്.
1967 ല്‍ ബാലരാമപുരത്ത് പ്രേക്ഷിത ദൗത്യം ആരംഭിച്ച അച്ചന്‍ പിന്നെ ചെമ്പരത്തിവിള കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം തുടര്‍ന്നത്. ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്‍റെ നിര്‍ദേശത്തെത്തുടന്ന് കാട്ടാക്കട നെയ്യാറ്റിന്‍കര താലൂക്കുകളില്‍ അച്ചന്‍റെ പ്രവര്‍ത്തന കൂടുതല്‍ ദൃഡപ്പെടുത്തി .1968 ല്‍ കാട്ടാക്കട കണ്ടലയില്‍ ഫാത്തിമ മാതാവിന്‍റെ ദേവാലയം നാടിന് സമര്‍പ്പിച്ച് കൊണ്ടാരംഭിച്ച ദൗത്യം 1999 ല്‍ കണ്ണംകോട് ദേവാലയം വരെ തുടര്‍ന്നപ്പോള്‍ വലിയൊരു വിശ്വാസ സമൂഹത്തിന്‍റെ പ്രാര്‍ഥിക്കാനും ആരാധിക്കാനും വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാനുമുളള ചിരകാല അഭിലാഷത്തിനാണ് അച്ചന്‍ അവസരമൊരുക്കിയത്.
പാറശാല രൂപതയുടെ പ്രഥമ ബിഷപ് ഡോ.തോമസ് മാര്‍ യൗസേബിയൂസ് 1995 മുതല്‍ 2000 വരെ കാട്ടാക്കട വൈദീക ജില്ലയിലെ പുന്നാവുര്‍ പുത്തന്‍കാവുവിള ഇടവകകളില്‍ കോര്‍ എപ്പിസ്കോപ്പ ഫിലിപ്പ് ഉഴനെല്ലൂരിന് സഹായിയായി എത്തിയിരുന്നു എന്നതും ചരിത്രമാണ്.
തത്സമയസംപ്രേഷണം:
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.