
അനില്‍ ജോസഫ്
മാറനല്ലൂര്‍: കോര്‍ എപ്പിസ്ക്കോപ്പ ഫാ.ഫിലിപ്പ് ഉഴനെല്ലൂര്‍ അജപാലന ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ മലങ്കര കത്തോലിക്കാ സഭക്ക് നഷ്ടമാകുന്നത് സഭയുടെ വളര്‍ച്ചക്ക് 90 കളില്‍ പുത്തന്‍ ചൈതന്യം പകര്‍ന്ന പുരോഹിത ശ്രേഷ്ടനെയാണ്.
പാറശാലയില്‍ മലങ്കര സഭയുടെ പുതിയ ഭദ്രാസനം രൂപീകരിച്ചപ്പോള്‍ അതിന് മുമ്പ് തന്നെ സഭക്ക് അടിത്തറപാകാന്‍ ഫാ.ഫിലിപ്പ് ഉഴനെല്ലൂരിന് കഴിഞ്ഞു. പുതിയ രൂപതയുടെ പ്രഖ്യാപനം വത്തിക്കാനില്‍ നിന്ന് വരുമ്പോള്‍ തെക്കിന്‍റെ മലങ്കര വിശ്വാസത്തെ സഭ അംഗീകരിച്ചു എന്നായിരുന്നു ഫാ.ഫിലിപ്പ് ഉഴനെല്ലൂരിന്‍റെ വാക്കുകള്‍.
രൂപതാ കേന്ദ്രമായി പഖ്യാപിക്കപ്പെട്ട പാറശാലയിലെ 103 ഇടവകകളില്‍ 56 ദേവാലയങ്ങള്‍ പണികഴിപ്പിച്ചത് ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പായായിരുന്നു. നെയ്യാറ്റിന്‍കര കാട്ടാക്കട പാറശാല വൈദിക ജില്ലകള്‍ ഏകോപിപ്പിച്ച് ഭദ്രാസനം പ്രഖ്യാപിക്കുമ്പോള്‍ മൂന്ന് വൈദീക ജില്ലകളിലും ഫിലിപ് കോര്‍ എപ്പിസ്കോപ്പക്ക് വിശ്വാസ ചൈതന്യം പരത്തി ഇടവകകള്‍ സ്ഥാപികാന്‍ കഴിഞ്ഞു എന്നതും പ്രത്രേകതയാണ്.
1967 ല്‍ ബാലരാമപുരത്ത് പ്രേക്ഷിത ദൗത്യം ആരംഭിച്ച അച്ചന്‍ പിന്നെ ചെമ്പരത്തിവിള കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം തുടര്‍ന്നത്. ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്‍റെ നിര്‍ദേശത്തെത്തുടന്ന് കാട്ടാക്കട നെയ്യാറ്റിന്‍കര താലൂക്കുകളില്‍ അച്ചന്‍റെ പ്രവര്‍ത്തന കൂടുതല്‍ ദൃഡപ്പെടുത്തി .1968 ല്‍ കാട്ടാക്കട കണ്ടലയില്‍ ഫാത്തിമ മാതാവിന്‍റെ ദേവാലയം നാടിന് സമര്‍പ്പിച്ച് കൊണ്ടാരംഭിച്ച ദൗത്യം 1999 ല്‍ കണ്ണംകോട് ദേവാലയം വരെ തുടര്‍ന്നപ്പോള്‍ വലിയൊരു വിശ്വാസ സമൂഹത്തിന്‍റെ പ്രാര്‍ഥിക്കാനും ആരാധിക്കാനും വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാനുമുളള ചിരകാല അഭിലാഷത്തിനാണ് അച്ചന്‍ അവസരമൊരുക്കിയത്.
പാറശാല രൂപതയുടെ പ്രഥമ ബിഷപ് ഡോ.തോമസ് മാര്‍ യൗസേബിയൂസ് 1995 മുതല്‍ 2000 വരെ കാട്ടാക്കട വൈദീക ജില്ലയിലെ പുന്നാവുര്‍ പുത്തന്‍കാവുവിള ഇടവകകളില്‍ കോര്‍ എപ്പിസ്കോപ്പ ഫിലിപ്പ് ഉഴനെല്ലൂരിന് സഹായിയായി എത്തിയിരുന്നു എന്നതും ചരിത്രമാണ്.
തത്സമയസംപ്രേഷണം:
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.