
ബിബിൻ ജോസഫ്
ബാംഗ്ലൂർ: ഇന്ത്യയിൽ ആദ്യമായി തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് നൽകുവാൻ സന്നദ്ധനായ ഒരു മെത്രാൻ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് എമിരിത്തൂസ് അഭിവന്ദ്യ ആന്റണി ദേവൊത്ത പിതാവാണ് തന്റെ ശരീരം മരണശേഷം ശാസ്ത്രത്തിന് വേണ്ട രീതിയിൽ നൽകുവാൻ സന്നദ്ധത അറിയിച്ച് കടന്നുപോയത്. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 2.20-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരിയിലായിരുന്നു അന്ത്യം.
തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് നേത്ര ആശുപത്രിയിൽ നേത്രദാനം നടത്തുകയും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ബാംഗളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിനും നൽക്കുകയാണ് ചെയ്യുക. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം ബാംഗ്ലൂറിലേക്ക് കൊണ്ടുപോകും.
അഭിവന്ദ്യ ആന്റണി ദേവൊത്ത പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16-ന് രാവിലെ 10 മണിക്ക് ത്രിച്ചനാപ്പിള്ളി സെന്റ് മേരീസ് കത്തീഡ്രലിൽ ദേവാലയത്തിൽ നടക്കും.
1943 ജൂൺ 30-ന് ചെന്നൈയിലെ സന്തോമെയിൽ ബിഷപ്പ് ആന്റണി ദേവൊത്ത ജനിച്ചു. 1971 ഓഗസ്റ്റ് 27-ന് വൈദീകനായി അഭിക്ഷിത്തനായി. 2000 ഡിസംബർ 12-ന് തിരുച്ചിറപ്പള്ളി ബിഷപ്പായി നിയമിതനായ അദ്ദേഹം 2001 ജനുവരി 28-ന് ബിഷപ്പായി അഭിക്ഷിത്തനായി. തിരുച്ചിറപ്പള്ളി ബിഷപ്പാകുന്നതിന് മുമ്പ് മദ്രാസ്-മൈലാപൂർ അതിരൂപതയുടെ വികാരി ജനറലായിരുന്നു അദ്ദേഹം.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.